
തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍ പദ്ധതി സർക്കാർ പരിഗണനയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി യുവതീ യുവാക്കൾക്ക് തൊഴില്‍ നല്കുന്ന പദ്ധതി സര്‍ക്കാറിെൻറ പരിഗണനയിലാണെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്. 1000 പേരില്‍ അഞ്ചു പേർക്കെന്ന രീതിയില്‍ തൊഴില്‍ നല്കുന്ന സംവിധാനത്തിലേക്കാണ് തദ്ദേശ സ്ഥാപനങ്ങളെത്തുന്നതെന്നും ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
കുടുംബശ്രീയോടനുബന്ധിച്ച് അഭ്യസ്തവിദ്യരായ യുവതികള്‍ക്കായി രണ്ടുമാസത്തിനുള്ളില്‍ 20,000 യൂനിറ്റുകള്‍ രൂപവത്കരിക്കും. ഇതുവഴി ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴിലുള്ള ഒറ്റ വകുപ്പായി മാറും.
അടുത്തവര്‍ഷം ജനുവരിയോടെ തദ്ദേശവകുപ്പ് നല്കുന്ന 213 സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും. ംസ്ഥാനത്ത് അതിദാരിദ്ര്യ സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കിലയുടെ കീഴില്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കോഴ്സ് മുതല്‍ ഗവേഷണം വരെ നല്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങും. എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെൻറ് ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.