ഗവർണർ കേന്ദ്ര സർക്കാറിന്റെ പാവ -പ്രശാന്ത് ഭൂഷൺ
text_fieldsതിരുവനന്തപുരം: ഗവർണർ കേന്ദ്ര സർക്കാറിന്റെ പാവയാണെന്നും സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരമില്ലാതാക്കുന്നതിന് കേരള സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ അനുകൂലിക്കുന്നതായും സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഭരണകാലത്ത് ഭൂരിഭാഗം ഭരണഘടനാസ്ഥാപനങ്ങളും ആർ.എസ്.എസുകാർ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു. യു.ജി.സി, എൻ.സി.ഇ.ആർ.ടി അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇന്നിപ്പോൾ ഭൂരിഭാഗവും സംഘ്പരിവാർ ആശയം പിൻപറ്റുന്നവരാണ്.
വിദ്യാഭ്യാസമെന്നത് ദേശീയത മാത്രം വളർത്താൻ വേണ്ടിയുള്ളതാണെന്ന് ചിന്തിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.ഇന്ത്യയെ ഐക്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതി തീരമേഖലയെയാണ് ബാധിക്കുന്നതെങ്കിൽ, സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കുന്നതാണ്. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുപദ്ധതികളിൽ നിന്നും സംസ്ഥാന സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നുംപ്രശാന്ത് ഭൂഷൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.