Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നാലും എെൻറ...

എന്നാലും എെൻറ ഗാർഡിയനേ... ചക്കയോടിതു വേണ്ടായിരുന്നു

text_fields
bookmark_border
എന്നാലും എെൻറ ഗാർഡിയനേ... ചക്കയോടിതു വേണ്ടായിരുന്നു
cancel

കൊച്ചി: കേരളത്തിെൻറ ഒൗദ്യോഗിക ഫലമായ, മലയാളിയുടെ പ്രിയപ്പെട്ട ചക്കയെക്കുറിച്ച് ‘അപവാദ പ്രചാരണവുമായി’ വന്ന ബ്രിട്ടീഷ് പത്രം ദ ഗാർഡിയന് മലയാളികളുടെ പൊങ്കാല. കാഴ്ചയിൽ വൃത്തികെട്ടതും പ്രത്യേക മണമുള്ളതുമായ ചക്ക കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യൻ ഫലമെന്നാണ് ലേഖനത്തിെൻറ തുടക്കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ജാക്ഫ്രൂട്ട് ഇസ് എ വെഗൻ സെൻസേഷൻ; കുഡ് ഐ മേക്ക് ഇറ്റ് ടേസ്റ്റ് ഡെലീഷ്യസ് അറ്റ് ഹോം എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ലേ‍ഖനത്തിലാണ് ചക്കയെക്കുറിച്ചുള്ള വസ്തുതവിരുദ്ധമായ ആരോപണങ്ങൾ നിറയുന്നത്.

ചെറുപ്പത്തിൽ കഴിവില്ലാത്ത ഒരാൾ പ്രായമാവുമ്പോൾ പ്രശസ്തനാവുക എന്നർഥം വരുന്ന ഇംഗ്ലീഷ് പ്രയോഗമായ ആൻ അഗ്ലി ഡക്ലിങ് സ്റ്റോറി എന്ന വിശേഷണമാണ് ചക്കക്ക് ലേഖനം നൽകിയിട്ടുള്ളത്. ഈ പഴത്തിന് അടുത്തിടെയുണ്ടായ ജനപ്രീതിയെയാണ് ലേഖനം പരിഹസിക്കുന്നത്. കൊള്ളാവുന്ന മറ്റൊന്നും കഴിക്കാൻ കിട്ടാത്ത ചിലർ മാത്രമാണ് ചക്ക കഴിക്കുന്നത്, പിൻററസ്റ്റ് റേറ്റിങ്ങിൽ 2017ലെ ഏറ്റവും ജനപ്രിയ വിഭവങ്ങളിലൊന്നായതിനാലാണ് ചക്കക്ക് ഇത്രയധികം ജനപ്രീതി കിട്ടിയത് തുടങ്ങിയ കാര്യങ്ങൾ ലേഖനത്തിൽ നിറയുന്നു.

എന്നാൽ, ഞങ്ങളുടെ ചക്കയെക്കുറിച്ച് പറയാനായോ എന്ന ലൈനിൽ മലയാളികളും മലയാളികളല്ലാത്തവരും ലേഖനത്തിെൻറ ട്വിറ്റർ സ്റ്റോറിക്കുതാഴെ പൊങ്കാല കൂട്ടുകയാണ്. ചക്കകൊണ്ടുള്ള സ്വാദിഷ്ടമായ വിഭവങ്ങളുടെ പാചകക്കുറിപ്പും ചക്കയുടെ പോഷക മൂല്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുമാണ് ഏറെയും. വിദേശി വായനക്കാർ പോലും തീരെ പഠിക്കാതെ തയാറാക്കിയ ലേഖനമെന്നാണ് ‘ചക്കലേഖനത്തെ’ വിശേഷിപ്പിക്കുന്നത്.

ഭക്ഷ്യവംശീയതയായും ചിലർ ചക്കക്കെതിരെയുള്ള ലേഖനത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലേഖികക്ക് ആരെങ്കിലും പഴഞ്ചക്ക കൊടുത്തു പറ്റിച്ചുകാണും അതാ ഇങ്ങനെ ഒരു ലേഖനം എന്നതുപോലുള്ള മലയാളത്തിലുള്ള രസകരമായ കമൻറുകളും ഗാർഡിയൻ വാർത്തക്കുകീഴെ കാണാം. ലേഖികയെ നേരിട്ട് വസ്തുതാപരമായി വെല്ലുവിളിക്കുന്ന ട്വീറ്റുകളും ട്വിറ്ററിൽ നിറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruitGuardian articlespectacularly uglywrath
News Summary - Guardian article calls jackfruit ‘spectacularly ugly’, invites Twitterati’s wrath- India news
Next Story