Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎച്ച് 1എൻ 1 -ൽ ആശങ്ക;...

എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

text_fields
bookmark_border
H1N1
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു. ഒരാഴ്ചക്കിടെ 498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ 11 പേർ മരിച്ചു. ജൂലൈയിൽ മാത്രം 1364 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പകർച്ചപ്പനിക്ക് പിന്നാലെ എച്ച് 1എൻ 1 രോഗബാധയും സംസ്ഥാനത്ത് വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ല മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്താനും രോഗബാധ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകി.

2017-18ന് ശേഷം ഇപ്പോഴാണ് എച്ച് 1എൻ 1 രോഗബാധ ഇത്രയധികം വ്യാപിക്കുന്നത്. ഏഴു മാസത്തിനിടെ എച്ച് 1എൻ 1 ബാധിച്ചും സമാനലക്ഷണങ്ങളുമായും 2246 പേർ ചികിത്സ തേടി. അതിൽ 29 പേർക്ക് ജീവഹാനി സംഭവിച്ചു. പ്രതിദിനം 80- 90 രോഗികൾ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

മുതിർന്നവരെക്കാളും കൂടുതൽ കുട്ടികളിൽ രോഗബാധ. ഇവരിൽ രോഗം ഗുരുതരമാകുന്നതും മരിച്ചതും ഗൗരവം വർധിപ്പിക്കുന്നു. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ പകർച്ചപ്പനിപോലെ നാലഞ്ച് ദിവസംകൊണ്ട് ഭേദമാകുമെങ്കിലും ചിലരിൽ അതിഗുരുതരമാകുന്ന അവസ്ഥയാണ് കാണുന്നത്. മിക്കവരെയും രോഗം കഠിനമായി ബാധിക്കുന്നെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

പകർച്ചപ്പനിയും ഡെങ്കി- എലിപ്പനിയും അതിരൂക്ഷമാണ്. 148 പേർക്കാണ് ബുധനാഴ്ച ഡെങ്കി ബാധിച്ചത്. 18 പേർക്ക് എലിപ്പനി പിടിപെട്ടു. 11,694 പേർ പകർച്ചപ്പനിക്ക് ചികിത്സതേടി. ഈമാസം 2.7 ലക്ഷത്തിലധികം പേരും ഏഴു മാസത്തിനിടെ 14.72 ലക്ഷത്തിലധികം പേരും പകർച്ചപ്പനിക്ക് ചികിത്സതേടി. എട്ട് പനിമരണങ്ങളും റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1N1
News Summary - H1N1
Next Story