ഹിന്ദുമതം പഠിപ്പിക്കുന്നത് 'ഓം ശാന്തി', ബി.ജെ.പി രാജ്യത്ത് അശാന്തി വിതക്കുന്നു -രാഹുൽ ഗാന്ധി
text_fieldsതിരുവനന്തപുരം: ബി.ജെ.പി രാജ്യത്ത് 'അശാന്തി' പ്രചരിപ്പിക്കുകയും, വിദ്വേഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയും ചെയ്‌തെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൊഴിലില്ലാത്തവർക്ക് ജോലി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടി തെളിയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദുമതം ആദ്യം പഠിപ്പിച്ചത് ഓം ശാന്തിയെന്ന തത്വമാണ്. ഹിന്ദുക്കളുടെ പ്രതിനിധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാർട്ടിക്ക് എങ്ങനെ രാജ്യത്ത് അശാന്തി പ്രചരിപ്പിക്കാനാകുമെന്ന് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം വഹിച്ചുകൊണ്ട് ഗാന്ധി ബിജെപിയോട് ചോദിച്ചു.
കല്ലമ്പലത്ത് കോൺഗ്രസ് അനുഭാവികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ പ്രതിനിധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാർട്ടി എങ്ങനെയാണ് രാജ്യത്തുടനീളം 'അശാന്തി' സൃഷ്ടിക്കുന്നതെന്ന് ദയവായി എന്നോട് വിശദീകരിക്കൂ, അവർ എവിടെ പോയാലും ഐക്യം തകർക്കുന്നു, ആളുകളെ ആക്രമിക്കുന്നു, ആളുകളെ ഭിന്നിപ്പിക്കുകയും അവരെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ മതങ്ങളുടെയും സാരാംശം സമാധാനം, ഐക്യം, അനുകമ്പ എന്നിവയാണ്. എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കാൻ നമ്മെ പഠിപ്പിക്കുന്നു. അതേസമയം റോഡുകളുടെ മോശം രൂപകല്പന കേരളത്തിൽ നിരവധി റോഡപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ കാര്യത്തിൽ എൽ.ഡി.എഫിനെയോ പിണറായി വിജയൻ സർക്കാരിനെയോ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.