Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ കഴുത്തറുത്ത്...

ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി

text_fields
bookmark_border
ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി
cancel
camera_alt

വിദ്യാധരൻ, വനജ

പറവൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. ഘണ്ടാകർണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരനാണ്​ (63) ഭാര്യ വനജയെ (58) കൊന്ന് ജീവനൊടുക്കിയത്. വീടിന് കുറച്ചകലെ താമസിക്കുന്ന ഇളയ മകൾ ദിവ്യ ശനിയാഴ്ച രാവിലെ ഫോൺ ചെയ്തെങ്കിലും ആരും എടുത്തില്ല. തുടർന്ന് അയൽവാസിയെ വിളിച്ച് വിവരം പറഞ്ഞു. അയൽവാസി എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വടക്കേക്കര കട്ടത്തുരുത്ത് സ്വദേശിയായ വിദ്യാധരൻ താമസിച്ചിരുന്ന വീട് വിറ്റശേഷം രണ്ടര വർഷം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെത്തുടർന്ന് മാനസികമായ ചില പ്രശ്നങ്ങൾ വനജക്കുണ്ടായിരുന്നു. ഇതുമൂലം ദമ്പതികൾക്കിടയിൽ വഴക്ക്​ പതിവായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാകാം സംഭവത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവ് വിദേശത്തായതിനാൽ ദിവ്യ ഇവർക്കൊപ്പമായിരുന്നു താമസം. കുറച്ചുമാസം മുമ്പാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് ദിവ്യയും മകളും താമസം മാറ്റിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന്​ എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച.
ദീപയാണ് മറ്റൊരു മകൾ. മരുമക്കൾ: ചിഞ്ചുലാൽ (ഗൾഫ്), രാജേന്ദ്രനാഥ വൈദ്യർ (സിവിൽ സൂപ്പർവൈസർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmurder
News Summary - husband committed suicide after murdering wife
Next Story