നിരപരാധിയാണ്, ഭർത്താവും രണ്ടാംഭാര്യയും ചേർന്ന് മകനെ ഭീഷണിപ്പെടുത്തി; കടയ്ക്കാവൂർ കേസിലെ മാതാവ്
text_fieldsതിരുവനന്തപുരം: ഭർത്താവും രണ്ടാംഭാര്യയും ചേർന്ന് മകനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് കടയ്ക്കാവൂർ കേസിൽ പ്രതിയായ അമ്മ. താൻ നിരപരാധിയാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കോടതിവിധിയിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് കേസിൽ ഹൈകോടതി ഇവർക്ക് ജാമ്യം ലഭിച്ചത്. ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു മാതാവ്. കർശന ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം.
വിവാഹ ബന്ധം വേർപ്പെടുത്താതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. 13 വയസായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിലാണ് ഇവർ ജയിലിലായത്. ഡിസംബർ 18ന് അമ്മക്കെതിരെ കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.