Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 5:56 PM GMT Updated On
date_range 19 Sep 2019 5:56 PM GMTഇബ്രാഹീംകുഞ്ഞിനെ തേടി മാധ്യമങ്ങൾ;ഒളിവിൽ പോയി എന്നുവരെ അഭ്യൂഹം
text_fieldsbookmark_border
കൊച്ചി: പാലാരിവട്ടം മേൽപാലം കേസിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകൾ വന്നതിനെത ്തുടർന്ന് വ്യാഴാഴ്ച രാവിലെ മുതൽ എല്ലാവരുടെയും അന്വേഷണം വി.കെ. ഇബ്രാഹീംകുഞ്ഞ് എം. എൽ.എ എവിടെ എന്നായിരുന്നു. എന്നാൽ, ബന്ധപ്പെടാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കും പാർ ട്ടിപ്രവർത്തകർക്കും അടുത്ത അനുയായികൾക്കുപോലും രാത്രി വരെയും കഴിഞ്ഞില്ല. ഇതിന ിടെ, അറസ്റ്റ് ഭയന്ന് ഒളിവിൽ പോയി എന്നുവരെ അഭ്യൂഹം പരന്നു.
രാവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ഇബ്രാഹീംകുഞ്ഞിനെതിരെ ശക്തമായ ആരോപണമാണ് ആവർത്തിച്ചത്. കരാറുകാരന് മുൻകൂർ തുക നൽകാൻ ഇബ്രാഹീകുഞ്ഞ് രേഖാമൂലം ഉത്തരവിട്ടെന്നായിരുന്നു ആരോപണം. തുടർന്ന്, ഇബ്രാഹീംകുഞ്ഞിനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും വാർത്ത പരന്നു. വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. ഇതോടെ ഇബ്രാഹീംകുഞ്ഞിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്ക് നിരാശയായിരുന്നു ഫലം.
ബുധനാഴ്ച എം.എൽ.എ ഹോസ്റ്റലിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ എറണാകുളത്തെത്തിയിരുന്നു. ആലുവയിൽ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തോടൊപ്പം 11.30 വരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് സൂരജിെൻറ ആരോപണമടക്കം പുറത്തുവന്നത്. ഇതോടെ ഇവിടെനിന്ന് പോയ അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനായില്ല.
വൈകീട്ടുവരെ ആലുവയിലെ വീട്ടിലോ കളമശ്ശേരിയിലെ ഓഫിസിലോ എത്തിയില്ല. സഹായിയുടെയും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. പാർട്ടി പ്രവർത്തകർക്കും എവിടെെയന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. രാവിലെ ഓഫിസിൽ എത്തിയശേഷം ജില്ലയിലെ പരിപാടികളിൽ പെങ്കടുക്കാൻ പോയി എന്നാണ് ഓഫിസിലുണ്ടായിരുന്നവർ പറഞ്ഞത്.
രാവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ഇബ്രാഹീംകുഞ്ഞിനെതിരെ ശക്തമായ ആരോപണമാണ് ആവർത്തിച്ചത്. കരാറുകാരന് മുൻകൂർ തുക നൽകാൻ ഇബ്രാഹീകുഞ്ഞ് രേഖാമൂലം ഉത്തരവിട്ടെന്നായിരുന്നു ആരോപണം. തുടർന്ന്, ഇബ്രാഹീംകുഞ്ഞിനെതിരെ കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും വാർത്ത പരന്നു. വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. ഇതോടെ ഇബ്രാഹീംകുഞ്ഞിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്ക് നിരാശയായിരുന്നു ഫലം.
ബുധനാഴ്ച എം.എൽ.എ ഹോസ്റ്റലിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ എറണാകുളത്തെത്തിയിരുന്നു. ആലുവയിൽ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തോടൊപ്പം 11.30 വരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് സൂരജിെൻറ ആരോപണമടക്കം പുറത്തുവന്നത്. ഇതോടെ ഇവിടെനിന്ന് പോയ അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനായില്ല.
വൈകീട്ടുവരെ ആലുവയിലെ വീട്ടിലോ കളമശ്ശേരിയിലെ ഓഫിസിലോ എത്തിയില്ല. സഹായിയുടെയും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. പാർട്ടി പ്രവർത്തകർക്കും എവിടെെയന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. രാവിലെ ഓഫിസിൽ എത്തിയശേഷം ജില്ലയിലെ പരിപാടികളിൽ പെങ്കടുക്കാൻ പോയി എന്നാണ് ഓഫിസിലുണ്ടായിരുന്നവർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story