കൺമുന്നിൽനിന്ന് കടുവ മുങ്ങി: രോഷത്തോടെ നാട്ടുകാർ
text_fieldsകുമളി: ഒരു ദിവസം മുഴുവൻ കൺമുന്നിലുണ്ടായിരുന്ന കടുവയെ ഞായറാഴ്ച കാണാതായി. വനപാലകരുടെ വിവിധ സംഘങ്ങൾക്ക് പുറമെ ഡ്രോണും പെരിയാർ കടുവ സങ്കേതത്തിൽനിന്ന് ഡോഗ് സ്ക്വാഡും തേയിലത്തോട്ടം അരിച്ചുപെറുക്കിയെങ്കിലും കടുവയെ കണ്ടെത്താനാകാതെ ഞായറാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
കാലിന് പരിക്കേറ്റ് അവശനിലയിൽ പോബ്സൺ തേയിലത്തോട്ടത്തിലെ ഗ്രാമ്പി എസ്റ്റേറ്റിലെ ചതുപ്പുനിറഞ്ഞ പ്രദേശത്ത് ശനിയാഴ്ച മുഴുവനുണ്ടായിരുന്ന കടുവയെയാണ് കാണാതായത്.
കടുവയെ പിടികൂടാൻ മുമ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിനുപുറമെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ ഡോക്ടർമാരുടെ സംഘവും ഗ്രാമ്പിയിലെത്തി. എന്നാൽ, ശനിയാഴ്ച കടുവയെ മയക്കുവെടി വെക്കാൻ ഡോക്ടർമാർ സാങ്കേതിക തടസ്സം പറഞ്ഞതാണ് ഞായറാഴ്ച പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാലിന് പരിക്കേറ്റ് അവശനിലയിൽ കഴിഞ്ഞിരുന്ന കടുവയെ പിടികൂടി ചികിത്സിക്കാൻ വൈകുന്നത് ജീവനും ഭീഷണിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.