ഐ.എഫ്.സി വഴിയുള്ളത് വിദേശ വായ്പയല്ല, റിസർവ് ബാങ്ക് അനുമതി വേണ്ട –മന്ത്രി തോമസ് െഎസക്
text_fieldsതിരുവനന്തപുരം: ലോക ബാങ്കിന് കീഴിലുള്ള അന്താരാഷ്ട്ര ഫിനാൻസ് കോർപറേഷനിൽനിന്നുള്ള (െഎ.എഫ്.സി) സഹായത്തോടെ പൊതുസ്വകാര്യപങ്കാളിത്തത്തിൽ (പി.പി.പി) പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. ഇതിനായി ഐ.എഫ്.സിയിൽനിന്ന് സാങ്കേതിക സഹായം സ്വീകരിക്കുന്നതിന് ധാരണപത്രം ഒപ്പുവെച്ചതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന് കേന്ദ്രസർക്കാറിൽനിന്ന് എൻ.ഒ.സി ലഭിച്ചിട്ടുണ്ട്.
ഐ.എഫ്.സിയിൽനിന്ന് ഗ്രീൻ ബോണ്ടായോ ഗ്രീൻ വായ്പയായോ ആണ് 1100 കോടി രൂപ സമാഹരിക്കുന്നത്. ഐ.എഫ്.സി ലോകബാങ്കിെൻറ കീഴിലുള്ളതാണെങ്കിലും ഈ വായ്പയെ വിദേശ വായ്പയായി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ രൂപയിലാണ് വായ്പ ലഭിക്കുന്നത്. ഇതിന് റിസർവ് ബാങ്കിെൻറ അനുമതി ആവശ്യമില്ല. കുട്ടനാട് രണ്ടാം പാക്കേജ്, കാർബൺ ന്യൂട്രൽ വയനാട്, തീരദേശ സംരക്ഷണവും പുനരധിവാസവും, ഇലക്ട്രിക്, സി.എൻ.ജി ബസുകൾ, ഹരിത കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഗ്രീൻ വായ്പ കൊണ്ട് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മസാല ബോണ്ട് വായ്പ വിനിയോഗിച്ച വിവരം ഏപ്രിൽമുതൽ എല്ലാ മാസവും കൃത്യമായി റിസർവ് ബാങ്കിനെ അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റ് നിർത്തിെവച്ചത് കേന്ദ്ര സോഫ്റ്റ്വെയറുമായി സംസ്ഥാനത്തിെൻറ സോഫ്റ്റ്െവയർ സമന്വയിപ്പിക്കാനുള്ള സൗകര്യത്തിനാണ്.
സർക്കാറിെൻറ വാദം കോടതി അംഗീകരിച്ചെന്നും ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മനസ്സിലാക്കി വിമർശിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.
അതേക്കുറിച്ച് ആശങ്ക വന്നിട്ട് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് അദ്ദേഹത്തിന്. കെ റെയിൽ പദ്ധതിക്ക് കേന്ദ്രം തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി െഎസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.