Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യക്തിനിയമത്തിലെ...

വ്യക്തിനിയമത്തിലെ കൈകടത്തല്‍ –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
വ്യക്തിനിയമത്തിലെ കൈകടത്തല്‍ –കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: വിവാഹപ്രായം 21 ആക്കുന്നത് വ്യക്തിനിയമത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ എതിര്‍ക്കാതെ തരമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതര പാര്‍ട്ടികളുമായി യോജിച്ചും സാമൂഹിക -സാംസ്‌കാരിക വേദികളില്‍ പ്രചാരണം നടത്തിയും എതിര്‍ക്കാനാണ് ദേശീയ കമ്മിറ്റി യോഗം തീരുമാനം.

നിയമപോരാട്ട സാധ്യതയും പരിശോധിക്കും. പൗരത്വ നിയമം നടപ്പാക്കുന്നതില്‍നിന്ന് പിന്നാക്കം പോയതുപോലെ ഇതിലും സര്‍ക്കാർ പരാജയം നേരിടും. ഇത് മുസ്‌ലിംകളെ മാത്രമായി ബാധിക്കുന്ന വിഷയമല്ല. മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ മേലുള്ള കടന്നുകയറ്റമാണ്. ഒരു വിഭാഗം മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത് വിഭാഗീയതയുണ്ടാക്കാനാണ്. കേരളത്തില്‍ വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിച്ച് അക്രമ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttypersonal law
News Summary - Interference in personal law - Kunhalikutty
Next Story