കൺനിറയെ ഇൗ മൂന്നാംസ്ഥാനം
text_fieldsകോഴിക്കോട്: അനുജത്തിക്ക് പിന്നണിപാടാനെത്തിയ സൂരജിന് നിറഞ്ഞ സന്തോഷം. പെൺകുട്ടികളുടെ ഒാട്ടൻതുള്ളലിൽ കൃഷ്ണേന്ദുവിന് മൂന്നാം സ്ഥാനമാണെങ്കിലും അകക്കണ്ണിെൻറ വെളിച്ചത്തിൽ പിന്നണി പാടിയ സൂരജിന് ഒന്നാം സ്ഥാനത്തിനപ്പുറം നൽകാം. ജന്മനാ പൂർണമായും അന്ധനായ ഇൗ െഗസ്റ്റ് െലക്ചറർ ‘സന്താനഗോപാല’മാണ് അനുജത്തിക്കുവേണ്ടി പിന്നണിയിൽ ആലപിച്ചത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബി.എസ്സി രണ്ടാംവർഷ വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. വടകര കക്കട്ടിലിനടുത്ത് അരൂരുകാരിയായ കൃഷ്ണേന്ദു ജ്യേഷ്ഠെൻറ പാത പിന്തുടർന്നാണ് കലാരംഗത്തെത്തിയത്. കണ്ണൂർ ധർമശാലയിലെ അന്ധവിദ്യാലയത്തിൽ 10ാം ക്ലാസ് വരെ പഠിച്ച സൂരജ് പിന്നീട് എറണാകുളത്തും നാട്ടിലുമാണ് പഠിച്ചത്. കക്കട്ടിൽ നീലാംബരി സംഗീതവിദ്യാലയത്തിലാണ് സംഗീതപഠനം. കുറച്ചുവർഷമായി മൊകേരി ഗവ. കോളജിൽ െഗസ്റ്റ് അധ്യാപകനാണ്. ഗാനമേളകളിൽ പടാറുള്ള സൂരജ് ആദ്യമായണ് ഇൻറർസോൺ വേദിയിൽ അനുജത്തിക്കൊപ്പമെത്തുന്നത്.
കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പിന്നണി പാടിയിട്ടുണ്ട്. തോലേരി മണികണ്ഠെൻറയും സുമതിയുടെയും മക്കളാണ് സൂരജും കൃഷ്ണേന്ദുവും. ഇൗയിനത്തിൽ പാലക്കാട് കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ കോളജ് ഒാഫ് ടീച്ചർ എജുക്കേഷനിലെ കെ.പി. ആര്യക്കാണ് ഒന്നാംസ്ഥാനം. തൃശൂർ വിമല കോളജിലെ കെ.എൻ. അശ്വതിയും കോഴിക്കോട് ഫാറൂഖ് കോളജിലെ ഗോപിക സുരേന്ദ്രനും രണ്ടാംസ്ഥാനം പങ്കിട്ടു. മലപ്പുറം കടക്കാശ്ശേരി െഎഡിയൽ കോളജിലെ അഖിൽ ആനന്ദാണ് കൃഷ്ണേന്ദുവിനൊപ്പം മൂന്നാംസ്ഥാനം പങ്കിട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.