ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസ്: മുൻകൂർ ജാമ്യത്തിനെതിരെ മറിയം റഷീദയും ഫൗസിയ ഹസനും
text_fieldsകൊച്ചി: ഐ.എസ്.ആർ.ഒ ഗൂഢാലോചന േകസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് ചാരക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനങ്ങൾക്കിരയായ മാലി വനിതകൾ ഹൈകോടതിയിൽ.
ചാരക്കേസിെൻറ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ കേസിൽ മുഖ്യപ്രതികളും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ വിജയെൻറയും തമ്പി എസ്. ദുർഗാദത്തിെൻറയും മുൻകൂർ ജാമ്യഹരജിയെ എതിർത്ത് മറിയം റഷീദയും ഫൗസിയ ഹസനുമാണ് കോടതിയെ സമീപിച്ചത്. തങ്ങളെകൂടി കേൾക്കാതെ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേസിൽ കക്ഷിചേരാൻ ഇരുവരും ഹരജി നൽകിയിരിക്കുന്നത്.
ഐ.എസ്.ആർ.ഒ ചാരക്കേസിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും റോയും ഐ.ബിയും ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് ഈ നടപടികൾ ഉണ്ടായതെന്നുമുള്ള വിജയെൻറയും തമ്പിയുെടയും വാദം ശരിയല്ലെന്ന് മാലി വനിതകളുടെ ഹരജിയിൽ പറയുന്നു.
ഇവർക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തങ്ങൾക്ക് നീതി നിഷേധിക്കുന്ന നടപടിയാകും. മുൻ പൊലീസ് ഉദ്യോഗസ്ഥരായ ഹരജിക്കാരുടെ വാദങ്ങൾക്കെതിരെ വിശദ എതിർവാദങ്ങൾ സമർപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. അതിന് അവസരം നൽകണമെന്ന് ഇരുവരും നൽകിയ ഹരജിയിൽ പറയുന്നു. ചാരക്കേസിൽ ആരോപണവിധേയനായ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.