Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്കൊമ്പ് കേസ്:...

ആനക്കൊമ്പ് കേസ്: കക്ഷിചേരാൻ അനുമതി തേടി

text_fields
bookmark_border
Mohanlal
cancel

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നൽകിയ ഹരജിയിൽ കക്ഷിചേരാൻ അനുവാദമാവശ്യപ്പെട്ട് പാലക്കാട്ടെ കേരള ആന്റികറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക് വർഗീസ് ഹൈകോടതിയിൽ ഹരജി നൽകി. ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി വിചാരണകോടതി തള്ളിയതിനെതിരെയാണ് കേസിലുൾപ്പെട്ട നടൻ മോഹൻലാൽ ഹരജിനൽകിയിരുന്നത്.

2011ൽ തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടുജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.

2015 ഡിസംബർ 16ന് സംസ്ഥാന സർക്കാർ മോഹൻലാലിന് ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസ് തുടരുന്നതിൽ അർഥമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെയാണ് മോഹൻലാൽ ഹൈകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohanlalIvory Case
News Summary - Ivory Case: Petition in the High Court
Next Story