വഴിതെറ്റിയെത്തിയ ബിഹാർ സ്വദേശിക്ക് തുണയായി ജനമൈത്രി പൊലീസ്
text_fieldsതിരൂരങ്ങാടി: മനോനില തെറ്റി കേരളത്തിലെത്തിയ ബിഹാർ സ്വദേശിക്ക് തുണയായി തിരൂരങ്ങാടി ജനമൈത്രി പൊലീസ്. ബീഹാറിലെ അഹമ്മദ്പൂർ ജില്ലയിലെ മുഹമ്മദ് സലീമിെൻറ മകനും ലോറി ഡ്രൈവറുമായ മുഹമ്മദ് ജനുൽ (32) നാണ് പൊലീസ് രക്ഷകനായത്.
ചെമ്മാട് അങ്ങാടിയിൽ വസ്ത്രം ഇല്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന ഇദ്ദേഹത്തെ സി.ഐ. കെ.പി. സുനിൽകുമാർ, എസ്.ഐ. പി. അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തിച്ച് കുളിപ്പിച്ച് വസ്ത്രങ്ങളും ഭക്ഷണവും വാങ്ങി നൽകി.
പിന്നീട് ഇദ്ദേഹത്തിെൻറ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ ഒരാഴ്ച മുമ്പ് കർണാടകയിലേക്ക് വന്നതാണെന്നും മാനസികനില തെറ്റിയ ആളാണെന്നും മനസ്സിലാക്കാൻ സാധിച്ചു. സഹോദരൻ മൈനൂൽ വ്യാഴാഴ്ച രാവിലെ തിരൂരങ്ങാടി സ്റ്റേഷനിലെത്തി മുഹമ്മദ് ജനുലുമായി നാട്ടിലേക്ക് മടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.