ജിഷ്ണു കേസ്: പിതാവ് പൊലീസ് മേധാവിയെ കാണും
text_fieldsവളയം: ജിഷ്ണു പ്രണോയ് കേസിൽ നീതിതേടി പിതാവ് അശോകൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെ കാണും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ബുധനാഴ്ചയാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്. ജനുവരി ആറിനായിരുന്നു ജിഷ്ണുവിനെ പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്. മരണം നടന്ന് 138 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടാനാണ് പൊലീസ് മേധാവിയെ കാണുന്നതെന്ന് പിതാവ് അശോകൻ പറഞ്ഞു. ഡി.ജി.പി ഓഫിസിന് മുന്നിൽ സമരത്തിനെത്തിയ കുടുംബത്തിനെതിരായ പൊലീസ് നടപടി ന്യായീകരിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി. ജി.പി നിധിൻ അഗർവാളുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിറകെയാണ് പിതാവ് ഡി.ജി.പിയെ കാണുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.