Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിൽ തട്ടിപ്പ്:...

തൊഴിൽ തട്ടിപ്പ്: പ്രതിയെ പൊലീസ് സഹായിച്ചെന്ന് ആക്ഷേപം

text_fields
bookmark_border
kerala police
cancel

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതിക്ക് പൊലീസ് ഉദ്യോഗസ്ഥ‍‍െൻറ വഴിവിട്ട സഹായം ലഭിച്ചതായി ആക്ഷേപം.തൊടുപുഴയിൽ അനധികൃത റിക്രൂട്ട്മെന്‍റ് സ്ഥാപനം നടത്തി ആയിരക്കണക്കിന് ആളുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മുട്ടം സ്വദേശി പാറേപ്പുരക്കൽ ജോബി മാത്യു (45) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. തൊടുപുഴ സ്റ്റേഷനിൽ മാത്രം ജോബിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല.

ഇയാൾ തൊടുപുഴക്ക് സമീപം കുന്നത്ത് ഒളിവിൽ കഴിയുകയായിരുന്നു. കേസ് അന്വേഷണത്തിൽ ചുമതല ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് ജോബിയെ സഹായിച്ചിരുന്നത്. പൊലീസിൽതന്നെ ഇക്കാര്യം അറിയാവുന്ന ഒരു സംഘമാണ് പ്രതിയെ പിടികൂടിയത്. ജോബിയുടെ മൊബൈൽ ഫോണിൽനിന്ന് ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായും പറയുന്നു. പൊലീസിൽനിന്ന് തന്നെ ഇക്കാര്യം ചോർന്നതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraudpolice
News Summary - job fraud: It is alleged that the police helped the accused
Next Story