അതിവേഗ റെയിൽ: അലൈൻമെൻറ് മാറ്റണമെന്ന് റെയിൽവേ
text_fieldsതിരുവനന്തപുരം: അതിേവഗപാതക്കായി കെ.റെയിൽ സമർപ്പിച്ച വിശദപദ്ധതി രേഖയിൽ ഭേദഗതിക്ക് ദക്ഷിണ റെയിൽവേ നിർദേശം. എറണാകുളം-കാസർകോട് ഭാഗത്തെ അലൈൻമെൻറിലാണ് മാറ്റം നിഷ്കർഷിച്ചത്. തൃശൂർ-എറണാകുളം ലൈനിൽ നിലവിലെ രണ്ട് പാതകൾക്ക് പുറെമ മൂന്നാമത്തെ പാതക്ക് അനുമതിയായി. നാലാമതൊരു പാതകൂടി വേണ്ടിവന്നേക്കാമെന്ന സാധ്യത മുന്നിൽകണ്ട്, ഇൗ രണ്ട് പാതകൾക്കും സ്ഥലം ഉറപ്പുവരുത്തി വേണം അതിേവഗ പാതക്ക് അലൈൻമെൻറ് തയാറാക്കേണ്ടതെന്ന് ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസറുടെ റിപ്പോർട്ടിൽ പറയുന്നു.
കാസർകോട് മുതൽ തിരൂർ വരെ സമാന്തരമായി പാത നിർമിക്കുേമ്പാൾ രണ്ട് പാതക്കുള്ള സ്ഥലം ഒഴിച്ചിടണം. തിരുവനന്തപുരം-കൊല്ലം ലൈനിലും മൂന്നാം പാതക്കുള്ള ഭൂമി ഒഴിച്ചിട്ട ശേഷമേ സ്ഥലം നിർണയിക്കാവൂ. സ്ഥലേമറ്റെടുക്കലിന് മാത്രം രണ്ടു വർഷമെടുക്കും. അതിനാൽ രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കൽ പ്രേയാഗികമല്ലെന്ന വിലയിരുത്തലുമുണ്ട്്.
കോട്ടയത്ത് അതിവേഗപാതക്ക് സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത് കൊടൂരാറിെൻറ തീരത്താണ്. വർഷത്തിൽ പകുതിയിലേറെ മാസവും വെള്ളക്കെട്ടുള്ള ഇവിടെ സ്ഥലം നികത്തൽ പ്രായോഗികമല്ല. പാത കടന്നുപോകുന്ന മേഖലയിൽ പലയിടങ്ങളിലും ചതുപ്പുനിലമാണ്. ഇരുവശങ്ങളിലും സുരക്ഷാമതിൽ കെട്ടുന്നതിന് ആഴത്തിലുള്ള പൈലിങ് ആവശ്യമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.