Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ തറ രാഷ്ട്രീയം...

ഗവർണർ തറ രാഷ്ട്രീയം പറയുന്നു, തിരിച്ചു വിളിക്കാൻ കേരളം ആവശ്യപ്പെടണമെന്ന് കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തറ രാഷ്ട്രീയം പറയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഗവർണറെ തിരിച്ചു വിളിക്കാൻ കേരളം ഒന്നടങ്കം ആവശ്യപ്പെടണം. ഗവർണർ സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം മനസിലാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ല. ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടത് സർക്കാറാണ്. ഗവർണറോട് സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും സുധാകരൻ പറഞ്ഞു. സ്ഥായിയായ നിലപാട് എടുക്കുന്ന ആളല്ല ഗവർണറെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാറിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സുധാകരൻ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേയും ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു.

രാജ്ഭവനെ നിയന്ത്രിക്കാൻ ആരും വരേണ്ടെന്നും തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളാണ് പറഞ്ഞത്. രാജ്ഭവനെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി റിക്രൂട്ട്മെന്‍റാണ് നടക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി. സ്റ്റാഫ് നിയമനത്തിൽ പാർട്ടി കേഡർ വളർത്തുന്നു. രണ്ട് വർഷം കൂടുമ്പോൾ പേഴ്സണൽ സ്റ്റാഫുകളെ മാറ്റി നിയമിക്കുന്നു. ഇതുമൂലം സംസ്ഥാന സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഈ രീതി റദ്ദാക്കണമെന്നും നയപ്രഖ്യാപനത്തിൽ ഇത് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

20ലധികം സ്റ്റാഫുകൾ മന്ത്രിമാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudakaran
News Summary - K. Sudhakaran against kerala governer
Next Story