Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കെ. സുധാകരൻ ആരാണെന്ന്...

‘കെ. സുധാകരൻ ആരാണെന്ന് പിണറായിക്കും ബ്രണ്ണൻ കോളജിലെ ചുവരുകൾക്കും അറിയാം’; സ്ഥാനമോഹം തന്‍റെ ചിലവിൽ വേണ്ടെന്ന് എ.കെ. ബാലനോട് സുധാകരൻ

text_fields
bookmark_border
K Sudhakaran, AK Balan, Pinarayi Vijayan
cancel

തിരുവനന്തപുരം: വായിലൂടെ വിസർജിക്കുന്ന ജീവിയായി മുൻ മന്ത്രി എ.കെ. ബാലൻ മാറിയത് ദയനീയമായ കാഴ്ചയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സി.പി.എമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണെന്നും സുധാകരൻ പറഞ്ഞു.

പിണറായി വിജയന്‍റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയിൽ താൻ തിരിച്ചറിയുന്നു. പക്ഷേ ആ സ്ഥാനമോഹം കെ. സുധാകരന്റെ ചിലവിൽ വേണ്ട എന്ന് സ്നേഹപൂർവം ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്‍റെ മകൾ അഴിമതി കേസിൽ പെടുമ്പോഴും പിണറായി വിജയന്‍റെ സംഘ്പരിവാർ ബന്ധം പൊതുസമൂഹത്തിൽ ചർച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചുംപേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോൾ ബാലൻ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന് മന്ത്രിപദവികൾ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലൻ.

കെ. സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളജിലെ ചുവരുകൾക്കും 'കോണിപ്പടികൾക്കും' മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെ.എസ്‌.യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളജിന്‍റെ ചരിത്രമാണ്. ഈ പ്രായത്തിൽ പഴയ വീരസ്യങ്ങൾ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളിൽ താല്പര്യമില്ലാത്തതു കൊണ്ട് ബാലന്റെ തീവ്രത കൂടിയ ജൽപനങ്ങൾക്ക് പുല്ലുവില കൊടുത്തു കൊണ്ട് അവഗണിക്കുന്നു.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയൻ പറയട്ടെ, അപ്പോൾ കൃത്യമായി മറുപടി പറയാം. യജമാനന് വേണ്ടി വഴിയിൽ നിന്ന് കുരക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോൾ മാറിക്കിടന്ന് ഉറങ്ങിക്കോളും. കേരളത്തിന്‍റെ പൊതു സമൂഹത്തിലേക്ക് കൂടുതൽ വിസർജ്യങ്ങൾ എറിയാതിരുന്നാൽ അടിമക്ക് നല്ലതെന്ന് മാത്രം ഓർമിപ്പിക്കുന്നുവെന്നും കെ. സുധാകരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK BalanPinarayi VijayanK Sudhakaran
News Summary - K Sudhakaran attack to AK Balan and Pinarayi Vijayan
Next Story