സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയം –കെ. സുധാകരന്
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറുദിനം പിന്നിടുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തത് മാത്രമാണ് ഭരണനേട്ടമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം താഴേക്ക് പോകുമ്പോള്‍ കേരളത്തില്‍ മാത്രം ഉയരുന്നു. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ല. കോവിഡ് പോസിറ്റിവ് കേസുകളിലും മരണസംഖ്യയിലും സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം 20,000 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യാഥാർഥ്യം ഇതിനും അപ്പുറമാണ്.
ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര ആരോഗ്യ സംവിധാനവുമായും കേരളത്തിലെ ഡോക്ടര്‍മാരുടെ സംഘടനകളുമായും സഹകരിച്ച് കോവിഡ് പ്രതിരോധത്തിന് ശരിയായ മാര്‍ഗം സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.