സുധാകരേൻറതാണ് അവസാന വാക്ക് –വി.ഡി. സതീശൻ
text_fieldsതൃശൂർ: കോൺഗ്രസുകാർ പരസ്പരം ഉരുളക്കുപ്പേരി കൊടുക്കാതെ പിണറായി വിജയനും ബി.ജെ.പിക്കും മറുപടി നൽകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂർ ഡി.സി.സി പ്രസിഡൻറായി ചുമതലയേറ്റ ജോസ് വള്ളൂരിനുള്ള സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ചേർത്തു നിർത്തലാണ് നയം. അത് ധാർഷ്ട്യത്തിെൻറയോ അച്ചടക്കത്തിെൻറയോ വാളുകൊണ്ടല്ല. നിലപാടാണ് പ്രശ്നം. പാർട്ടിയിൽ ചവിട്ടുകൊണ്ടുകിടക്കുന്ന ഒട്ടേറെപ്പേരുണ്ട്. അവരുടെ അവസ്ഥ മനസ്സിലാക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിർത്തി കോൺഗ്രസിന് മുന്നോട്ടുപോകാനാവില്ല. അവരുള്ള കാലമത്രയും അവരെ ചേർത്തുനിർത്തും. കോൺഗ്രസിൽ സംഘർഷവും പൊട്ടിത്തെറിയുമുണ്ടാകാം. അപ്പോൾ പരസ്പരം ആരോപണവും മറുപടിയുമല്ല വേണ്ടത്. അഭിപ്രായവ്യത്യാസം പുലർത്തുന്നവരെ വീട്ടിൽ ചെന്നുകണ്ട് പ്രശ്നങ്ങൾ തീർക്കും.
തെരഞ്ഞെടുപ്പ് പരാജയങ്ങളെപ്പറ്റി പറയുേമ്പാൾ വിജയങ്ങളെപ്പറ്റിയും പരിശോധിക്കണം. സംസ്ഥാന കോൺഗ്രസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരേൻറതാണ് ഇപ്പോൾ അവസാന വാക്ക്. എന്നാലും പാർട്ടിയുടെ നിലപാട് സുധാകരനോ സതീശനോ എടുക്കുന്നതല്ല, പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്നതാണ്. സംഘടന ശൈലിയിൽ മാറ്റത്തിന് തുടക്കമിടേണ്ട സമയമാണിത്.
അത് എല്ലാവർക്കും ബാധകവുമാണ്. കോൺഗ്രസാണ് വലുത്. അതിലപ്പുറം വളരാൻ ആരെയും അനുവദിക്കില്ല. തെൻറ വാക്കുകൾ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ എം.പി. വിൻസെൻറ് അധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എം.പി, ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ടി.എൻ. പത്മജ വേണുഗോപാൽ, യു.ഡി.എഫ് ജില്ല കൺവീനർ ജോസഫ് ചാലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
സമ്മർദം തുടരാനുറച്ച് ഗ്രൂപ്പുകൾ
തിരുവനന്തപുരം: ഡി.സി.സി പട്ടികയുടെ പേരിൽ സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിൽ സമവായനീക്കം സജീവമാണെങ്കിലും സമ്മർദം തുടരാനാണ് ഗ്രൂപ്പുകളുടെ നീക്കം. അവശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയിൽ അവകാശവാദം ഉറപ്പിക്കാൻ തർക്കപരിഹാരംവരെ സമ്മർദം നിലനിർത്തുകയാണ് ലക്ഷ്യം.
അതിനാലാണ് ഡി.സി.സി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ തുടങ്ങിയ കോലാഹലം വൈകാതെ കെട്ടടങ്ങിയിട്ടും വീണ്ടും സജീവമാക്കാൻ ഗ്രൂപ് നേതൃത്വം തയാറായത്. ദേശീയതലത്തിൽ പാർട്ടി ദുർബലമാണെന്നിരിക്കെ ഹൈകമാൻഡിനെവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഇൗ നീക്കം.
മുതിർന്ന നേതാക്കളിൽനിന്ന് സാധാരണ ഉണ്ടാകാത്തതരം വിമർശനമാണ് രമേശ് ചെന്നിത്തല സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്. നേതൃത്വത്തിെൻറ അച്ചടക്കഭീഷണിക്ക് വഴങ്ങാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം താഴേത്തട്ടിലെ അണികളെ ഒപ്പംനിർത്തി പാർട്ടിയിലെ ശക്തി നിലനിർത്തുകകൂടിയാണ് ലക്ഷ്യം.
ഇത്രയുംകാലം ഒപ്പംനിന്ന ചില നേതാക്കൾ കാലുമാറിയെങ്കിലും അതിൽ അങ്കലാപ്പോ കരുത്ത് നഷ്ടമായെന്ന വികാരമോ ഗ്രൂപ്പുകൾക്കില്ല. അവരുടെ മനംമാറ്റം അണികളിലേക്ക് വ്യാപിക്കരുതെന്ന് ഗ്രൂപ് നേതൃത്വം ആഗ്രഹിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.