കെ. സുരേന്ദ്രനെ വേട്ടയാടാനുള്ള ശ്രമം നേരിടും –ബി.ജെ.പി
text_fieldsതിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനെതിരെ പുതുതായി 2 22 കേസുകള്‍ കൂടി ഉള്‍പ്പെടുത്തി വേട്ടയാടാനുള്ള ശ്രമം ഹീനമാണെന്ന് ബി.ജെ.പി സംസ്ഥാന വക്ത ാവ് എം.എസ്. കുമാര്‍. പല കേസുകളിലും ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത ്. കെ. സുരേന്ദ്രെൻറ പേരില്‍ ഇതോടെ 242 കേസുകളാണുള്ളത്.
ജനുവരി രണ്ട്, മൂന്ന് തീയതികള ില് നടന്ന ഹര്‍ത്താലുകളില്‍ നടന്ന അക്രമങ്ങളിലും, പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസുകള്‍. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലായി ഒരേസമയം നടന്ന സംഭവങ്ങളില്‍ സുരേന്ദ്രന് പ്രതിയാണെന്ന് പറയുന്നത് വിചിത്രമാണ്.
കള്ളക്കേസുകളില്‍ കുടുക്കി സുരേന്ദ്രനെ തകര്‍ക്കാനുള്ള സര്‍ക്കാറിെൻറ ശ്രമം വിജയിക്കില്ല. കേസുകളെ രാഷ്ട്രീയമായി നേരിടും. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നത്. ഇത്രയേറെ കേസുകള്‍ ചുമത്തി നോട്ടീസയക്കാതിരുന്നത് കെ. സുരേന്ദ്രെൻറ പത്രിക തള്ളിക്കളയിക്കാനുള്ള ഗൂഢശ്രമമായിരുന്നു. രണ്ടു സെറ്റ് പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്ന സമയത്ത് കേസുകളെ പറ്റി അറിവുണ്ടായിരുന്നില്ല.
എന്നാല്‍, പുതുതായി രണ്ട് സെറ്റ് പത്രികകള്‍ കൂടി സമര്‍പ്പിക്കും. കള്ളക്കേസുകളില്‍ കുടുക്കി കെ. സുരേന്ദ്രനെ ഇല്ലാതാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി നേരിടും. കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും എം.എസ്. കുമാർ അറിയിച്ചു.
ഇനി ശബരിമല പറയും –സുരേന്ദ്രൻ
പത്തനംതിട്ട: ശബരിമല അധികം പറയേണ്ട എന്നാണ് കരുതിയത്. എന്നാൽ, തനിക്കെതിരെ കള്ളക്കേസുകൾ ചുമത്തിയതിനാൽ അത് പറയുകതന്നെ ചെയ്യുമെന്ന് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു. ഒരു രാത്രിയും പകലുംകൊണ്ട് 222 അക്രമസംഭവങ്ങളിൽ പങ്കെടുത്തു എന്നു പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിൽ -സുരേന്ദ്രൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.