കെ. സുരേന്ദ്രനെ കൊട്ടാരക്കരയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി
text_fieldsകൊല്ലം: ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലിൽ നിന്നു അറസ്റ്റിലായ ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് െകാണ്ടുപോയി.
കണ്ണൂരിൽ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനായാണ് സുരേന്ദ്രനെ കൊണ്ടുപോയത്. കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിമായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്. സുരേന്ദ്രനെ നാളെ പതിനൊന്ന് മണിക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കണ്ണൂരിൽ പോകാൻ ഭയമിെല്ലന്നും വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്നും സുേരന്ദ്രൻ പ്രതികരിച്ചു.
ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ജാമ്യം ലഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സുരേന്ദ്രെൻറ അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രെൻറ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. അതിനാൽ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്രെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.