എസ്.പി ഹരിശങ്കർ വൈരാഗ്യം തീർക്കുന്നു: സുരേന്ദ്രൻ ഹൈകോടതിയിൽ
text_fieldsകൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടർന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജാമ്യം തേടി ഹൈകോടതിയിൽ. വ്യക്തി വൈരാഗ്യം തീർക്കുന്നതിനടക്കമാണ് തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച് സർക്കാറിെൻറ നിലപാട് തേടി. ഹരജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
സന്നിധാനത്ത് നവംബർ ആറിന് 52 വയസ്സുള്ള സ്ത്രീയെയും ബന്ധുവിനെയും ആക്രമിച്ച സംഭവത്തിലാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നതെന്ന് ഹരജിയിൽ പറയുന്നു. മറ്റൊരു കേസിൽ അറസ്റ്റിലായ തനിക്ക് 15 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഇൗ കേസ് രജിസ്റ്റർ ചെയ്തത്. ശബരിമല ദർശനത്തിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്ന മൃദുൽ കുമാറിെൻറ പരാതിയിലാണ് കേസ്.
ചെറിയ തോതിൽ പരിക്കേറ്റതല്ലാതെ വധശ്രമമുണ്ടായെന്ന് പരാതിക്കാരൻ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും പൊലീസ് വധശ്രമത്തിന് കേസെടുത്തു. പമ്പയിൽ സുരക്ഷ ഡ്യൂട്ടിയിലുള്ള എസ്.പി ഹരി ശങ്കറിെൻറ പിതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയതിെൻറ ൈവരാഗ്യത്തിൽ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.