ഹാട്രിക്കിൽ കെ. സുരേന്ദ്രന് ഇരട്ടത്തോൽവിയുടെ പ്രഹരം
text_fieldsകാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് ഹാട്രിക് തോൽവിയുടെ ഇരട്ട പ്രഹരം. മഞ്ചേശ്വരത്ത് മൂന്നാം തവണയും കോന്നിയിൽ രണ്ടാം തവണയും േതാറ്റു. കേന്ദ്ര സർക്കാറിെൻറ എല്ലാ അധികാരവും പ്രയോജനപ്പെടുത്തി കേരളത്തിെൻറ പാർലമെൻററി രാഷ്ട്രീയത്തിൽ ഇത്തവണ പാർട്ടിയുടെ അക്കൗണ്ടിൽ അംഗസംഖ്യ എഴുതിച്ചേർക്കാൻ നിയോഗിക്കപ്പെട്ട ബി.ജെ.പി നായകന് മഞ്ചേശ്വരത്തും കോന്നിയിലുമുണ്ടായ പരാജയം വൻ തിരിച്ചടിയായി.
പാർട്ടിക്കകത്തെ എതിർപ്പ് മറികടന്ന് മഞ്ചേശ്വരത്ത് മൂന്നാമതും കോന്നിയിൽ ഉപതെരഞ്ഞെടുപ്പും ചേർത്ത് രണ്ടാമതും മത്സരത്തിനിറങ്ങിയ സുരേന്ദ്രൻ കേരള ചരിത്രത്തിൽ ആദ്യമായി ഒരേസമയം രണ്ടുമണ്ഡലങ്ങളിൽ മത്സരിച്ച് രണ്ടിലും തോറ്റ സ്ഥാനാർഥിയുമായി. കോന്നിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വരെ പെങ്കടുപ്പിച്ച് പ്രചാരണം നടത്തിയ സുരേന്ദ്രന് പാർലമെൻറിലേക്ക് ലഭിച്ച വോട്ടിനേക്കാളും കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാളും കുറഞ്ഞ വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കോന്നി ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച 39,786 വോട്ടിൽ 8000ത്തോളം കുറവാണ് ഇത്തവണ ലഭിച്ചത്. മഞ്ചേശ്വരത്ത് 2016ൽ 89 വോട്ടിനു യു.ഡി.എഫിനോട് തോറ്റ സുരേന്ദ്രൻ ഇത്തവണ അതിലും വലിയ വോട്ടിനാണ് തോൽവി ഏറ്റുവാങ്ങിയത്. മഞ്ചേശ്വരത്ത് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവരെ 'അണ്ടർ എസ്റ്റിമേറ്റ്' ചെയ്ത് ഹെലികോപ്ടറിൽ പറന്നിറങ്ങി, നാമനിർദേശ പത്രിക നൽകാൻ തീരുമാനിച്ച സുരേന്ദ്രനെതിരെ പാർട്ടിയിൽ തന്നെ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
രണ്ടിടത്തെ പരാജയം പാർട്ടി പ്രസിഡൻറ് സ്ഥാനം നിലനിർത്തുന്നതിനുള്ള വെല്ലുവിളിയായി മാറുമെന്നുറപ്പ്. വോട്ടണ്ണലിെൻറ ആദ്യഘട്ടത്തിൽ സുരേന്ദ്രൻ നേരിയ ലീഡ് നേടിയിരുന്നുവെങ്കിലും തുടർന്ന് എല്ലാ ഘട്ടത്തിലും എ.കെ.എം. അഷ്റഫ് ലീഡ് നിലനിർത്തിയത് യു.ഡി.എഫിെൻറ രാഷ്ട്രീയ നേട്ടം കൂടിയായിരുന്നു. 2001ൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ മാസ്റ്ററോട് മത്സരിച്ചായിരുന്നു നിയമസഭ പോരാട്ടത്തിനു തുടക്കമിട്ടത്. 2006ൽ പയ്യന്നൂരിൽ പി.കെ. ശ്രീമതിക്കെതിരെയായിരുന്നു മത്സരം. 2009ൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് മഞ്ചേശ്വരത്ത് മത്സരം തുടങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.