തിരുവനന്തപുരത്ത് രണ്ടുനാൾ നിർണായകം –മന്ത്രി
text_fieldsതിരുവനന്തപുരം: രണ്ടുദിവസം തിരുവനന്തപുരത്ത് നിർണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാകാം. പൊലീസുകാരന് എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ എ.ആര് ക്യാമ്പിലെ മറ്റ് പൊലീസുകാര്‍ക്കോ രോഗമില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരങ്ങൾ തുടരുകയാണ്. ഇത് ബോധപൂർവം രോഗം വ്യാപിപ്പിക്കാനാെണന്ന് സംശയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊലീസുകാരെൻറ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേരാണുള്ളത്. ഇവരോട് ക്വാറൻറീനില്‍ പോകാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം എ.ആര് ക്യാമ്പ് കാൻറീന് മൂന്ന് ദിവസത്തേക്ക് അടച്ചു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡി.സി.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. എന്നാൽ, സമരക്കാരിൽ നിന്നാണ് പൊലീസുകാരന് കോവിഡ് ബാധിച്ചതെന്ന പ്രസ്താവന വിവാദമായി. പ്രസ്താവന സമരങ്ങൾ തടയാനുള്ള സർക്കാർ നീക്കമാെണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.