സ്ത്രീധന തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കടക്കാവൂർ പോക്സോ കേസിലകപ്പെട്ട യുവതിയുടെ പിതാവ്
text_fieldsകടക്കാവൂർ പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടികാണിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും അറിഞ്ഞുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
മകളെ ജയിലിൽ നിന്ന് ഇറക്കില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഡിസംബർ 18 നാണ് കടക്കാവൂർ പൊലീസ് യുവതിയുടെ പേരിൽ പോക്സോ കേസെടുത്തത്. യുവതിയുടെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്‍റെ മൊഴി പുറത്തുവന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
അതേസമയം, ജയിലിൽ കഴിയുന്ന മാതാവിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പോക്സോ കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.