Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കനാട് എം.ഡി.എം.എ...

കാക്കനാട് എം.ഡി.എം.എ കേസ്: പ്രതികൾ തമിഴ്നാട്ടിൽ തങ്ങിയ റിസോർട്ടും ഹോട്ടലും കണ്ടെത്തി

text_fields
bookmark_border
കാക്കനാട് എം.ഡി.എം.എ കേസ്: പ്രതികൾ തമിഴ്നാട്ടിൽ തങ്ങിയ റിസോർട്ടും ഹോട്ടലും കണ്ടെത്തി
cancel

കൊച്ചി: കാക്കനാടുനിന്ന് എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ കേസില്‍ തമിഴ്‌നാട്ടില്‍നിന്ന് മയക്കുമരുന്ന് ഇടപാട് നടത്തിയ ഹോട്ടലും പ്രതികൾ തങ്ങിയ കേന്ദ്രവും കണ്ടെത്തി. എക്‌സൈസ് ക്രൈംബ്രാഞ്ചിെൻറ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പോണ്ടിച്ചേരിയിൽ താമസിച്ച പ്രതികൾ മയക്കുമരുന്ന് വാങ്ങിയത് ചെന്നൈ ട്രിപ്ലിക്കെയിനിലെത്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുഹമ്മദ് ഫവാസ്, ശ്രീമോന്‍ എന്നിവരുമായാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ടി.എം. കാസിമിെൻറ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത്.

പോണ്ടിച്ചേരിയിലെ കുളിലപ്പാളയം ഓറോവില്ല റോസ് കോട്ടേജ് റിസോര്‍ട്ടിലാണ് പ്രതികള്‍ നാലാഴ്ച തങ്ങിയത്. റിസോര്‍ട്ട് ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻറര്‍നെറ്റ് നോക്കി അധികം ആളുകള്‍ വരാത്ത റിസോര്‍ട്ട് കണ്ടെത്തുകയായിരുന്നു സംഘം. ഈ റിസോര്‍ട്ടില്‍ സി.സി.ടി.വി. കാമറകള്‍ ഇല്ലെന്നും പ്രതികള്‍ ഉറപ്പുവരുത്തിയിരുന്നു. മുഹമ്മദ് ഫവാസും ശ്രീമോനും മറ്റ് പ്രതികളായ ശബ്‌ന, ത്വയ്യിബ എന്നിവരോടൊപ്പം ദമ്പതികൾ എന്ന നിലയിലായിരുന്നു താമസിച്ചത്.

പോണ്ടിച്ചേരിയിലെ തെളിവെടുപ്പിനുശേഷം ചെന്നൈ ട്രിപ്ലിക്കെയിനിലെ ഹൈറോഡ് അഡ്മയര്‍ സ്യൂട്ട് ഹോട്ടലില്‍ പ്രതികളെ എത്തിച്ചു. ഈ ഹോട്ടലില്‍ പ്രതികളായ നാലുപേരും ഒരു ദിവസം തങ്ങിയിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം എടുത്ത എ.ടി.എം. കൗണ്ടറിലും തെളിവെടുപ്പ് നടത്തി. പ്രതികളെ കാണാൻ ഹോട്ടലില്‍ എത്തിയവരെ കണ്ടെത്താനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ചെന്നൈയില്‍ ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന ഏജൻറിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി.

മുഴുവൻ പ്രതികളെയും ചൊവ്വാഴ്ച ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുമിത്. അഞ്ച് പ്രതികളുടെയും കസ്റ്റഡി കാലാവധി ചൊവ്വാഴ്ച തീരുന്നതിനാല്‍ ഇനിയുള്ള അന്വേഷണം ഇവരെ ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിനായിരിക്കും. ശനിയാഴ്ച അറസ്റ്റിലായ ത്വയ്യിബയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിന് എക്‌സൈസ് അപേക്ഷ നല്‍കും. കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിടുകയും ചെയ്ത കാസര്‍കോട് സ്വദേശി മുഹമ്മദ് ഫൈസലിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kakkanad MDMA case
News Summary - Kakkanad MDMA case: Defendants found resort and hotel in Tamil Nadu
Next Story