Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരി...

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെ അങ്കമാലിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

text_fields
bookmark_border
Kalamassery blast, Dominic Martin
cancel
camera_alt

പ്രതി ഡൊമിനിക് മാർട്ടിനെ അങ്കമാലി അത്താണിയിലെ ഫ്ലാറ്റിൽ തെളിവിവെടുപ്പിനായി കൊണ്ടുവരുന്നു

അങ്കമാലി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി സ്ഫോടന പരമ്പര കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാർട്ടിൻ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഇരുനില ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവിവെടുപ്പ് നടത്തിയത്. രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്ലാറ്റിൽ എത്തിച്ചത്.

രണ്ടാം നിലയുടെ ടെറസിലെത്തിച്ച പ്രതിയെ അര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന മുറിയിൽ പൊലീസ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറയുണ്ടാക്കി അതിസൂക്ഷ്മമായാണ് പരിശോധന നടത്തിയത്. ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇന്നലെയാണ് യു.എ.പി.എ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗൗരവതരമായ വകുപ്പുകൾ ചുമത്തി ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ഫോടനം നടത്താനായി ബോംബ് നിർമിച്ചത് അങ്കമാലിക്കടുത്ത് അത്താണിയിലെ സ്വന്തം ഫ്ലാറ്റിൽ വെച്ചാണെന്ന് മാർട്ടിൻ പൊലീസിന് മൊഴി നൽകിയത്. യഹോവ സാക്ഷികളുടെ കൺവെൻഷന്‍റെ അവസാന ദിവസമായ ഞായറാഴ്ച പുലർച്ച അഞ്ചിനാണ്‌ ഇയാൾ സ്‌കൂട്ടറിൽ തമ്മനത്തെ വാടകവീട്ടിൽ നിന്ന്‌ ഇറങ്ങിയത്‌. 5.40ന്‌ അത്താണിയിലെത്തി ഫ്ലാറ്റിന്‍റെ ടെറസ്സിലിരുന്ന്‌ ബോംബ്‌ നിർമിച്ചെന്നാണ് വിവരം.

ഇതുമായി സ്‌കൂട്ടറിൽ രാവിലെ ഏഴിന്‌ കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിലെത്തി. 7.10ന്‌ ഹാളിന്‌ മധ്യഭാഗത്തെ കസേരകൾക്കിടയിൽ ബോംബ് വെക്കുകയും 9.30ന് ഹാളിനു പിറകിലെത്തി റിമോട്ട്‌ അമർത്തി സ്‌ഫോടനം നടത്തുകയുമായിരുന്നു. ബോംബിനൊപ്പം കസേരക്കടിയിൽ പെട്രോളുംവെച്ചു. ബോംബ് പൊട്ടിയതിനു പിന്നാലെ പെട്രോളിലേക്ക് തീപടർന്നതാണ് പലർക്കും ഗുരുതര പൊള്ളലേൽക്കാൻ ഇടയാക്കിയത്.

കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററിൽ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുതന്നെ ഒരു സ്ത്രീ മരിച്ചിരുന്നു. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസാണ് (55) മരിച്ചതെന്ന് രാത്രി വൈകി തിരിച്ചറിഞ്ഞു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുമാരിയും (53) വൈകീട്ടോടെ മരിച്ചു. തിങ്കളാഴ്ച പുലർച്ച 12.40നാണ് പന്ത്രണ്ടുകാരിയായ മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്‍റെ മകൾ ലിബിനയുടെ മരണം സ്ഥിരീകരിച്ചത്.

സംഭവത്തിൽ 60ഓളം പേർക്കാണ് പരിക്കേറ്റത്. 21 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്. അതില്‍ 16 പേര്‍ ഐ.സി.യുവിലാണ്‌. ഇതില്‍ മൂന്ന്‌ പേരുടെ നില അതിഗുരുതരമാണ്‌. ഇതില്‍ പത്ത്‌ ശതമാനം പൊള്ളലേറ്റ 14 വയസ്സുള്ള കുട്ടിയെ ഐ.സി.യുവില്‍ നിന്ന്‌ വാര്‍ഡിലേക്ക്‌ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്‌. അഞ്ചു പേര്‍ വാര്‍ഡുകളിലാണ്‌. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിന്‍ ഗ്രാഫ്‌റ്റിങ്ങിനും നൂതന ചികിത്സക്കും കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeKalamassery blastDominic Martin
News Summary - Kalamassery blast: Accused Dominic Martin brought to Angamaly flat for evidence
Next Story