കോൺഗ്രസിനൊപ്പം കൈകോർക്കുകയാണ് മതേതര കക്ഷികൾ ചെയ്യേണ്ടത് –കാനം
text_fieldsമാനന്തവാടി:- കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാൻ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ വയനാട് ജില്ല സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനു മാത്രം അത് സാധ്യമല്ലെന്ന് സി.പി.ഐ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട്, കോൺഗ്രസിനൊപ്പം കൈകോർക്കുകയാണ് മതേതര കക്ഷികൾ ചെയ്യേണ്ടത്. അതിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല.
കോൺഗ്രസുമായി സഹകരിക്കുന്നതിനെ അന്ധമായി എതിർക്കുന്നത് ഫലത്തിൽ ബി.ജെ.പിക്ക് സഹായകമാവുമെന്ന് പേരുപറയാതെ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനമാണ് കാനം ഉന്നയിച്ചത്. ‘ഇടത് ഐക്യം ശിഥിലമാകാതെ നോക്കേണ്ടത് പ്രബല കക്ഷികളുടെ ഉത്തരവാദിത്തമാണ്. നിർഭാഗ്യവശാൽ ഇതിന് വിപരീതമായ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. ഫാഷിസത്തെ പ്രതിരോധിക്കാൻ ന്യൂനപക്ഷങ്ങൾ വർഗീയതയെ കൂട്ടുപിടിക്കുകയല്ല വേണ്ടത്. മറിച്ച്, മതനിരപേക്ഷ ശക്തികൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്.
ഇടതുപക്ഷത്തിന് വർഗീയ ശക്തികളെ ചെറുക്കാൻ കഴിയില്ലെന്ന് അടുത്തിടെ നടന്ന ബംഗാൾ തെരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞു. കേന്ദ്ര ബജറ്റിൽ പട്ടികവർഗക്കാരെയും സാധാരണക്കാരെയും കൈയൊഴിഞ്ഞപ്പോൾ തോമസ് ഐസക്കിെൻറ ബജറ്റിൽ ഈ വിഭാഗങ്ങൾക്കായി പണം നീക്കിെവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.