അപകടങ്ങളെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റരുത് -കാനം
text_fieldsമാവേലിക്കര: കേരള കോണ്‍ഗ്രസ്-എമ്മിെൻറ ഇടതുമുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്ത് വീണ്ടും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അപകടങ്ങളെ എൽ.ഡി.എഫിലേക്ക് വിളിച്ചുകയറ്റരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്‍.ഡി.എഫ് വിട്ടുപോയവരെ മുന്നണിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണ്. അല്ലാതെ അപകടകാരികളായവരെ രക്ഷിക്കാൻ എൽ.ഡി.എഫ് ആംബുലന്‍സുമായി ചെല്ലണമെന്ന് ആരും നിര്‍ബന്ധിക്കേണ്ട. സി.പി.ഐ ജില്ല സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ഐക്യത്തിെൻറ നിലപാടിലൂന്നിയ രാഷ്ട്രീയ കാഴ്ചപ്പാടാണ് സി.പി.ഐക്കുള്ളത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ മറ്റാരേക്കാളും മുന്നിൽ സി.പി.ഐ ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍, മുന്നണിയെ ദുര്‍ബലമാക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെതിരെയും സി.പി.ഐ ഉണ്ടാകും.
ഇടതുപക്ഷ പാര്‍ട്ടികളുടെ മുഖ്യശത്രു ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളുമാണ്. അവരെ പ്രതിരോധിക്കാന്‍ എൽ.ഡി.എഫിെൻറ ജനകീയ അടിത്തറ ശക്തമാക്കണം. സി.പി.എം ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടും എന്ന് സി.പി.ഐ കരുതുന്നില്ല. ദുര്‍ബലമാകാതിരിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടത് അവരാണ്. സി.പി.ഐ ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടും എന്ന ചിന്തയും ഉണ്ടാവരുത്.യോഗത്തിൽ ടി.ജെ. ആഞ്ചലോസ്, മന്ത്രി പി. തിലോത്തമൻ, സത്യൻ മൊകേരി, സി. ദിവാകരൻ എം.എൽ.എ, പി. പ്രസാദ്, പി.കെ. മേദിനി, എസ്. സോളമൻ എന്നിവർ സംസാരിച്ചു.
കെ.എം. മാണി: എൽ.ഡി.എഫ് തീരുമാനിക്കുന്നതു വരെ സി.പി.െഎക്ക് സ്വന്തം അഭിപ്രായം പറയാം -ബേബി ജോൺ
തൃശൂർ: കെ.എം. മാണിക്ക് ഇടതുമുന്നണിയിൽ പ്രവേശനം നൽകുന്ന കാര്യം മുന്നണി തീരുമാനിക്കുന്നതുവരെ സി.പി.െഎക്ക് സ്വന്തം അഭിപ്രായം പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ. മുന്നണിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് സി.പി.െഎ വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇൗമാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സി.പി.എം സമ്മേളന പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേബി ജോൺ.
സമ്മേളനത്തിെൻറ ഭാഗമായി 23ന് വി.എസ്. അച്യുതാനന്ദെൻറ അധ്യക്ഷതയിൽ എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ സെമിനാറിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും പെങ്കടുക്കുന്നുണ്ട്. ഞായറാഴ്ച മുതൽ 24 വരെ നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല. മാണിയെ ഉൾക്കൊള്ളുകയും കോൺഗ്രസിനെയും ബി.ജെ.പിയെയും മാറ്റി നിർത്തുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബേബി ജോൺ.
മാണി സി.പി.എം ഒരുക്കുന്ന വേദി പങ്കിടുന്നത് ആദ്യമല്ല. പാലക്കാട് പ്ലീനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലും പെങ്കടുത്തിട്ടുണ്ട്. മാണിയെ ഒഴിവാക്കാനുള്ള കാരണമൊന്നുമില്ല. കോൺഗ്രസിനെ പെങ്കടുപ്പിക്കുന്നതിൽ വിരോധമില്ല, പക്ഷെ പരിമിതിയുണ്ട്. ഇതൊരു െഎക്യമുന്നണി രൂപവത്കരണമല്ല, സംവാദ സദസ്സാണ്. അതിെൻറ നല്ല നടത്തിപ്പിന് സഹായകരമായവരെയാണ് പെങ്കടുപ്പിക്കുന്നത്.
കോൺഗ്രസിനും ബി.ജെ.പിക്കും കൽപ്പിക്കുന്ന അകലത്തിനും മാണിക്ക് കൽപ്പിക്കുന്ന അകലത്തിനും വ്യത്യാസമുണ്ട്. മാണിയുടെ കാര്യത്തിൽ ഇടതുമുന്നണിയിൽ ഒാരോ കക്ഷിക്കും സ്വന്തം അഭിപ്രായം പറയാം. പക്ഷെ, അത് മുന്നണി ഒരു തീരുമാനം എടുക്കുന്നതു വരെ മാത്രമാണ്. തീരുമാനമാകുേമ്പാൾ ഒറ്റ അഭിപ്രായമെ കാണുകയുള്ളൂ. കാനം മാണിക്കൊപ്പം പരിപാടിയിൽ പെങ്കടുക്കും. ഇൗ തർക്കം നിൽക്കുേമ്പാഴും അവർ പലയിടത്തും വേദി പങ്കിടുന്നുണ്ടെന്നും ബേബി ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.