മുഖ്യശത്രു നിർണയത്തിൽ പരാജയപ്പെട്ടപ്പോഴെല്ലാം കമ്യൂണിസ്റ്റ് പാർട്ടികൾ ഒറ്റപ്പെട്ടിട്ടുണ്ട് –കാനം
text_fieldsതൃശൂർ: മുഖ്യശത്രുവിനെ നിർണയിക്കുന്നതിൽ പരാജയപ്പെട്ട സന്ദർഭങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടികൾ ജനത്തിനു മുന്നിൽ ഒറ്റപ്പെട്ടിട്ടുണ്ടെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ മുന്നറിയിപ്പ്. സി.പി.െഎ തൃശൂർ ജില്ല സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസും അവരുടെ സവർണ രാഷ്ട്രീയവുമാണ് പ്രധാന ശത്രുവെന്ന് ചൂണ്ടിക്കാട്ടിയ കാനം അതിനെ ചെറുേക്കണ്ടേത് അനിവാര്യമാണെന്ന് വ്യക്തമാക്കി.
അതിന് ഇടതുപക്ഷം പ്രധാനമാെണന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമെന്നാൽ സി.പി.െഎയും സി.പി.എമ്മും മാത്രമല്ല. ചെറുതും വലുതുമായി പിന്നെയും കക്ഷികളുണ്ട്. മുന്നോട്ടു പോകാൻ കഴിയാത്തതിെൻറ തെറ്റ് ആരുടേതെന്ന് പരിശോധിക്കാൻ സമയം കളയുന്നതിനു പകരം പോരാട്ടമെന്ന ദൗത്യത്തിനു വേണ്ടി ഒന്നിക്കണം. ആർ.എസ്.എസും സംഘ്പരിവാറും നടപ്പാക്കുന്ന നയങ്ങൾ ചെറുക്കാൻ രൂപപ്പെടുന്ന പൊതുേവദിയെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല. മതനിരപേക്ഷത ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയിൽ ഒതുങ്ങുന്നതല്ല. അതിെൻറ ഏറ്റവും ശക്തനായ വക്താവ് ആദ്യ പ്രധാനമന്ത്രി നെഹ്റുവായിരുന്നു.
ഫാഷിസം ഇനി എത്ര സെൻററിമീറ്റർ കടന്നു വരാനുണ്ട് എന്നൊന്നും അളക്കാൻ മെനക്കെടേണ്ട. മതനിരപേക്ഷതയുടെ മൊത്തക്കച്ചവടം ഒരു പാർട്ടിയെ ഏൽപിക്കുകയും വേണ്ട. മതനിരപേക്ഷതയെ കേവലം രാഷ്ട്രീയമായി ചുരുക്കരുത്. പൊതുവേദി എന്ന സമരവേദി രൂപപ്പെടണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളം അത് കാണിച്ചതാണ്. രാംനാഥ് കോവിന്ദിന് കേരളത്തിൽനിന്ന് ഒരു വോട്ടാണ് കിട്ടിയത്. മറ്റു പല കാര്യങ്ങളിലും യോജിക്കാത്ത രാഷ്ട്രീയ നിലപാടുള്ളവർ യോജിച്ച ചില കാര്യങ്ങളിൽ ഒന്നാണത്. പ്രധാന ലക്ഷ്യം നേടാൻ ഒരുമിച്ചാൽ ഫലമുണ്ടാവും എന്നതിന് ഒരു ഉദാഹരണമാണത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലും കാണാം.
സി.പി.െഎ ഇതുവരെ ദേശീയ തലത്തിൽ ആരുമായും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടില്ല. എന്നാൽ, സംസ്ഥാനങ്ങളിൽ സാഹചര്യത്തിനൊത്ത് അടവുനയം സ്വീകരിക്കാറുണ്ട്. ബി.ജെ.പിയുടെ നയങ്ങളെ പരാജയപ്പെടുത്താനുള്ള സമരേവദി എന്ന ആശയത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കരുത്. ബി.ജെ.പിക്ക് ബദൽ ഉയർത്തുന്നിടത്ത് മാത്രമാണ് ഇടതുപക്ഷത്തിെൻറ പ്രസക്തിയെന്ന് കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.