Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ സ്വർണക്കവർച്ച: മാഫിയ തലവനടക്കം മൂന്നുപേർകൂടി പിടിയിൽ

text_fields
bookmark_border
കരിപ്പൂർ സ്വർണക്കവർച്ച: മാഫിയ തലവനടക്കം മൂന്നുപേർകൂടി പിടിയിൽ
cancel

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. കൊടുവള്ളി സംഘത്തിൽപ്പെട്ട കൊടുവള്ളി ആവിലോറ പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് (40), സ്വർണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്സ് ഗ്രൂപ്പിലെ പ്രധാനി കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയിൽ ജസീർ (31), ഇവർക്ക് ഒളിവിൽ കഴിയാൻ സഹായിക്കുകയും ഡൽഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കൊടുവള്ളി കിഴക്കോത്ത് അബ്ദുൽ സലീം (45) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതികൾ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണസംഘം അവിടെയെത്തി ഗോവൻ പൊലീസി‍െൻറ സഹായത്തോടെ പിന്തുടർന്നെങ്കിലും കർണാടകയിലേക്ക് കടക്കുകയായിരുന്നു. കർണാടക പൊലീസി‍െൻറ സഹായത്തോടെ ബൽഗാമിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച രാവിലെ കൊണ്ടോട്ടിയിൽ എത്തിച്ചു. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകൾ നിലവിലുണ്ട്.

കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരെൻറ മകനെ തട്ടിക്കൊണ്ടുവന്ന് മർദിച്ച ശേഷമാണ് ഗുണ്ട നേതാവായി ആപ്പു അറിയപ്പെടാൻ തുടങ്ങിയത്. ഇയാളുടെ ഹവാല ഇടപാടുകളും മറ്റും നിരീക്ഷിച്ചുവരുകയാണ്.വയനാട്ടിൽ െവച്ച് ആപ്പുവിെൻറ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനിൽ കേസുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതികൾ പിടിയിലായത്.കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അേന്വഷണ സംഘം വിവിധ സംസ്ഥാനങ്ങളിലാണുള്ളത്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur gold smuggling
Next Story