Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക൪ക്കിടക വാവ്: ആലുവയിൽ...

ക൪ക്കിടക വാവ്: ആലുവയിൽ ബലിത൪പ്പണത്തിന് എല്ലാ ക്രമീകരണങ്ങളുമൊരുക്കും

text_fields
bookmark_border
ക൪ക്കിടക വാവ്: ആലുവയിൽ ബലിത൪പ്പണത്തിന് എല്ലാ ക്രമീകരണങ്ങളുമൊരുക്കും
cancel

കൊച്ചി ;ക൪ക്കിടക വാവ് ബലിത൪പ്പണത്തിനെത്തുന്നവ൪ക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാ൯ അ൯വ൪ സാദത്ത് എം.എൽ.എയുടെയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്റെയും അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനം. ശക്തമായ മഴയുടെ സാഹചര്യത്തിൽ ത൪പ്പണത്തിനെത്തുന്നവ൪ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ആഗസ്റ്റ് മൂന്നിന് ക൪ക്കിടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറം, ചേലാമറ്റം, കാലടി എന്നിവിടങ്ങളിൽ ബലിത൪പ്പണ ചടങ്ങുകൾ നടക്കും. ഈ മൂന്ന് കേന്ദ്രങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ യോഗം ച൪ച്ച ചെയ്തു.

രാത്രി 12 മുതൽ ബലിത൪പ്പണ ചടങ്ങുകളാരംഭിക്കും. ഇതിനു മു൯പ് ജനങ്ങൾക്ക് ആലുവയിലെത്തുന്നതിനും ത൪പ്പണത്തിനു ശേഷം മടങ്ങുന്നതിനുമായി കൊച്ചി മെട്രോ പ്രത്യേക സ൪വീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കലക്ട൪ മെട്രോ എംഡിക്ക് കത്ത് നൽകും. സ൪വീസുകളുടെ സമയക്രമം നൽകാ൯ പൊലീസിനോട് ആവശ്യപ്പെട്ടു. കെ.എസ്.ആ൪.ടി.സി ആലുവ, എറണാകുളം, പെരുമ്പാവൂ൪ മേഖലയിലായി അധിക സ൪വീസുകൾ നടത്തും. തോട്ടക്കാട്ടുകര, ചേലാമറ്റം എന്നിവിടങ്ങളിൽ ദീ൪ഘദൂര ബസുകൾക്ക് സ്റ്റോപ്പ് നൽകിയിട്ടുണ്ട്.

ബലി ത൪പ്പണ ചടങ്ങുകൾക്ക് ഗ്രീ൯ പ്രോട്ടോക്കോൾ ഉറപ്പാക്കും. ആലുവ മണപ്പുറത്ത് ഫയ൪ റെസ്ക്യൂവിന്റെ നേതൃത്വത്തിൽ പെരിയാറിൽ 24 മണിക്കൂറും ബോട്ട് സജ്ജമായിരിക്കും. മുങ്ങൽ വിദഗ്ധരടങ്ങുന്ന സ്കൂബാ ടീമും രംഗത്തുണ്ടാകും. ആംബുല൯സ് സേവനവും ലഭ്യമാക്കും. കാലടിയിലും ചേലാമറ്റത്തും ആവശ്യമായ സുരക്ഷ ഉറപ്പാക്കും.

മണപ്പുറത്ത് ബലിത൪പ്പണ ചടങ്ങുകൾ നടക്കുന്ന കടവുകളിലെ ചെളിനീക്കി ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഇത് നി൪വഹിക്കുന്നത്. പൊലീസുകാ൪ക്ക് ക്യാംപ് ചെയ്യുന്നതിനായി ആലുവയിലെ ടൗൺഹാളുകളിൽ സൗകര്യമൊരുക്കും. ലൈഫ് ഗാ൪ഡ്, ലൈഫ് ജാക്കറ്റ് എന്നീ സേവനങ്ങളും ലഭ്യമാക്കും. കെ.എസ്.ഇ.ബി കൂടുതൽ ജീവനക്കാരെ നിയോഗിച്ച് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കും.

ആരോഗ്യ വകുപ്പ് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പാക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ക൪ശന പരിശോധന നടപ്പാക്കും. വാട്ട൪ അതോറിറ്റിയുടെ നേതൃത്വത്തിൽ തുട൪ച്ചയായ ജലവിതരണം നടപ്പാക്കും. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. ടാങ്ക൪ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ദേവസ്വം ബോ൪ഡിന്റെ ആവശ്യപ്രകാരം ദേവസ്വം ബോ൪ഡിൽ നിന്ന് പണം ഈടാക്കി നി൪വഹിക്കും.

ആലുവയിൽ 350 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിക്കുക. ആലുവയിൽ മണപ്പുറം, തോട്ടക്കാട്ടുകര, പാലസ് എന്നിവിടങ്ങളിൽ ആംബുല൯സ് സേവനം ലഭ്യമാകും. നഗരസഭയുടെ ആംബുല൯സുമുണ്ടാകും. വാഹനങ്ങളുടെ പാ൪ക്കിങ് ഗ്രൗണ്ട് വടക്കേ മണപ്പുറത്തു നിന്ന് മാറ്റുന്നത് പരിഗണിക്കും. പുതിയ പാലത്തിന്റെ നടപ്പാലത്തിൽ ഒരു കച്ചവടക്കാരെയും അനുവദിക്കില്ല. കെ.എസ്.ഇ.ബിയുടെ സ്ട്രീറ്റ് ലൈറ്റുകൾ നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

ചേലാമറ്റത്ത് 15 ബലിത്തറകളിൽ 60 പേ൪ക്ക് ത൪പ്പണം നടത്തുന്നതിനാണ് സൗകര്യമുണ്ടാകുക. വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതിന് അധിക സൗകര്യമേ൪പ്പെടുത്തും. 140 പൊലീസുകാരെയാണ് ഇവിടെ വിന്യസിക്കുക. ആവശ്യമെങ്കിൽ സിവിൽ ഡിഫ൯സിന്റെ സേവനവും പ്രയോജനപ്പെടുത്തും. 50,000 പേരെയാണ് ഇവിടെ പ്രതീക്ഷിക്കുക. ഗതാഗതക്രമീകരണങ്ങൾ ഏ൪പ്പെടുത്തും. 5,000 ത്തോളം പേരെയാണ് കാലടിയിൽ പ്രതീക്ഷിക്കുന്നത്. ആലുവ നഗരസഭാ ചെയ൪മാ൯ എം.ഒ. ജോൺ, നഗരസഭാ കൗൺസില൪മാ൪, വിവിധ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AluvaKarkidaka Vav
News Summary - Karkidaka Vav: All arrangements will be made for the sacrifice at Aluva
Next Story