2.88 കോടിയുടെ വജ്രാഭരണവുമായി ജ്വല്ലറി ജീവനക്കാരൻ മുങ്ങി
text_fields
മുഹമ്മദ് ഫാറൂഖ്
കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സുല്‍ത്താന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽനിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. ജ്വല്ലറി എം.ഡി റഊഫിെൻറ പരാതിയില്‍ അസി. സെയിൽസ് മാനേജർ കർണാടക തലപ്പാടി ബി.സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖിനെതിരെ (33) കാസർകോട് പൊലീസ് കേസെടുത്തു. ഉടമയുടെ മൊഴിയെടുത്ത ശേഷമാണ് കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡായതിനാല്‍ ജ്വല്ലറിയില്‍ ഒന്നര വര്‍ഷത്തോളമായി ഓഡിറ്റ് നടന്നിരുന്നില്ല. ഇത് മുതലെടുത്താണ് ജീവനക്കാരൻ ആഭരണങ്ങൾ പല തവണയായി കൈക്കലാക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഓഡിറ്റിങ് നടത്തിയപ്പോഴാണ് ഇത്രയും തുകയുടെ വജ്രാഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്.
അതിനിടെ, മുഹമ്മദ് ഫാറൂഖിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ മംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി. പതിവുപോലെ ഭര്‍ത്താവ് ശനിയാഴ്ചയും ജ്വല്ലറിയിലേക്ക് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.