അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ്
text_fieldsRepresentational Image
കാസർകോട്: ജില്ലയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നടപ്പാക്കുന്നതിനായി ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. അനധികൃത മത്സ്യബന്ധന രീതികള്‍ തടയുന്നതിനായി കൃത്യമായ കടല്പട്രോളിങ്ങും പിഴയീടാക്കല്‍ നടപടികളും സ്വീകരിച്ചുവരുന്നു. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട കര്‍ണാടകയില്‍ നിന്നുള്ള ബോട്ടുകള്‍ ഉള്‍പ്പെടെ വിവിധ മത്സ്യബന്ധനയാന ഉടമകളില്‍ നിന്നായി 39 ലക്ഷം രൂപ പിഴയിനത്തില്‍ വകുപ്പ് ഈടാക്കി.
ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് സംയുക്തമായാണ് ജില്ലയില്‍ കടല്‍ പട്രോളിങ് നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് തന്നെ നിയമലംഘനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ തുക പിഴയീടാക്കിയത് കാസര്‍കോട് ജില്ലയിലാണെന്നും വരും ദിവസങ്ങളിലും ഇത്തരത്തില്‍ നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.