ലഹരിവേട്ട; നാലുപേർ പിടിയിൽ
text_fieldsലഹരിവിൽപന നടത്തിയതിന് പിടിയിലായ പ്രതികൾ
കാസർകോട്: ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡിൽ കർണാടക സ്വദേശിയടക്കം നാലുപേർ പിടിയിലായി. ഇവരിൽനിന്ന് 25 ഗ്രാം എം.ഡി.എം.എയും ഏഴു ലക്ഷം രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു. ബംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. അല്ലാം ഇക്ബാൽ, മുഹമ്മദ് ഫിറോസ്, അൻവർ അലിക്കുട്ടി, കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് മഞ്ചേശ്വരം പൊലീസ് പിടിയിലായത്.
അൻവർ വിദേശത്തുനിന്നുവന്ന് നാട്ടിൽ മാസങ്ങളായി ലഹരിവിൽപന നടത്തുകയായിരുന്നു. പ്രതികളെല്ലാം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ലഹരിവിൽപന നടത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പിടിയിലാകും. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേഷ്, എ.എസ്.ഐ മധുസൂദനൻ, എസ്.സി.പി.ഒ ധനേഷ്, രാജേഷ്, അബ്ദുൽ സലാം, അബ്ദുൽ ഷുക്കൂർ, സി.പി.ഒ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, സി.എച്ച്. സന്ദീപ്, കെ.എം. അനീഷ് കുമാർ, സോണിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.