സ്ഫോടക വസ്തുക്കൾ കൈവശം വെച്ചയാൾ അറസ്റ്റിൽ
text_fieldsമംഗളൂരു: 1,11,140 രൂപ വിലമതിക്കുന്ന 1,725 കിലോഗ്രാം നിരോധിത സ്ഫോടകവസ്തുക്കൾ ബന്തറിലെ വാണിജ്യ-റസിഡൻഷ്യൽ കെട്ടിടത്തിൽ സൂക്ഷിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. മുടിപ്പു സ്വദേശി ആനന്ദ് ഗാട്ടിയാണ് (50) അറസ്റ്റിലായത്.
പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളിൽ 400 കിലോഗ്രാം സൾഫർ പൊടി, 350 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 50 കിലോഗ്രാം ബേരിയം നൈട്രേറ്റ്, 395 കിലോ പൊട്ടാസ്യം ക്ലോറേറ്റ്, 260 കിലോ അലൂമിനിയം പൊടി, 100 എയർ പിസ്റ്റൾ തിര, 30 കിലോഗ്രാം ലെഡ് ബോളുകൾ, 240 കിലോ കരി എന്നിവ പൊലീസ് പിടിച്ചെടുത്തു.
മംഗളൂരു, ഉഡുപ്പി, ചിക്കമഗളൂരു മേഖല എന്നിവ നക്‌സൽ സാന്നിധ്യമുള്ള സെൻസിറ്റിവ് പ്രദേശങ്ങളാണെന്നും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നത് ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയായിരിക്കുമെന്നും പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.