Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.എസിലെ യൂത്ത്...

യു.എസിലെ യൂത്ത് ഓസ്കറിന്റെ ദൃശ്യങ്ങൾക്ക് പുലരിയുടെ കൈയൊപ്പ്

text_fields
bookmark_border
pulari
cancel
camera_alt

പുലരി ബീന ഗിൽബർട്ട്

കാസർകോട്: പഠനത്തിൽ വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്ത തിരുവനന്തപുരം സ്വദേശിനി പുലരിയെ തേടിയെത്തിയത് യു.എസിലെ ‘യൂത്ത് ഓസ്കറി’ന്റെ ചരിത്ര നിമിഷങ്ങൾ പകർത്താനുള്ള സുവർണാവസരം. തിരുവനന്തപുരം ശ്രീകാര്യത്തെ 20കാരി പുലരി ബീന ഗിൽബർട്ടിനാണ് കഴിഞ്ഞ ദിവസങ്ങളിൽ യു.എസിലെ ലോസ് ആഞ്ജലസിൽ അരങ്ങേറിയ ‘യൂത്ത് ഓസ്കർ’ എന്നറിയപ്പെടുന്ന യങ് ആർട്ടിസ്റ്റ് അക്കാദമി അവാർഡ് പുരസ്കാരച്ചടങ്ങുകളുടെ വിഡിയോ ഔദ്യോഗികമായി പകർത്താൻ അവസരം ലഭിച്ചത്.

പഠനത്തിൽ പതിവു ശീലുകൾവിട്ട് ലിബറൽ ആർട്സ് പഠിക്കാൻ 1.19 കോടി രൂപയുടെ സ്കോളർഷിപ്പുമായാണ് പുലരി, വിർജീനിയയിലെ ഹോള്ളിൻസ് സർവകലാശാലയിൽ എത്തിയത്. തിരുവനന്തപുരം മുക്കോല ഗുഡ് ഷെപ്പേർഡ് സ്കൂളിൽനിന്ന് ഹയർ സെക്കൻഡറിക്കുശേഷം സ്കോളർഷിപ് നേടിയാണ് യു.എസിലെത്തിയത്. അവിടെ ലിബറൽ ആർട്സിനൊപ്പം ചലച്ചിത്രവും ക്രിയേറ്റീവ് റൈറ്റിങ്ങും പഠിക്കുന്നു. കേന്ദ്ര സർവകലാശാലയിൽ ഫാഷിസം, നാസിസം വിഷയം പഠിപ്പിച്ചതിന് സസ്പെൻഷൻഷനിലായ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യന്റെ മകളാണ് പുലരി. സി.ഡി.എസിലെ അധ്യാപിക ഡോ. പി.എൽ. ബീനയാണ് മാതാവ്. പിതാവിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് പഠനം വിദേശത്താക്കിയത്. പഠനത്തിനിടെ ചെയ്ത വിഡിയോകളും സിനിമകളും ഹോളിവുഡ് സിനിമ നിർമാതാക്കളുടെ ശ്രദ്ധയിൽപെട്ടു. അവർ പുലരിയെ 2020 ജൂണിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലേക്ക് ക്ഷണിച്ചു. ചടങ്ങിനെത്തിയ തലയെടുപ്പുള്ള പ്രമുഖർക്ക് കൗമാരക്കാരിയുടെ സാന്നിധ്യം കൗതുകമായി. പ്രശസ്ത മോഡലും ഫാഷൻ ഡിസൈനറും കാലാവസ്ഥ ആക്ടിവിസ്റ്റുമായ ക്ലെമന്റിന പുലരിയെ പരിചയപ്പെട്ടു, സൃഷ്ടികൾ കണ്ടു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഹോളിവുഡിന് എന്തു സംഭാവന ചെയ്യാൻ കഴിയുമെന്ന കാര്യങ്ങൾ പങ്കുവെച്ചു.

അതിനുപിന്നാലെ 2024ൽ ജൂലൈ 20-22 തീയതികളിൽ യൂത്ത് ഓസ്കർ എന്നപേരിൽ അറിയപ്പെടുന്ന യങ് ആർട്ടിസ്റ്റ് അക്കാദമി അവാർഡുദാന ചടങ്ങിലേക്ക് പുലരിയെ ക്ഷണിച്ചു. ഒപ്പം ആ ചടങ്ങിന്റെ വിഡിയോ ചെയ്യുക എന്ന ഉത്തരവാദിത്തവും ഏൽപിച്ചു. ഒരുപക്ഷേ, ഏറ്റവും പ്രായം കുറഞ്ഞ, വിദ്യാർഥിനിയും വിദേശിയുമായ ഒരാൾക്ക് ലഭിക്കുന്ന അപൂർവ ബഹുമതിയായി പുലരിയുടെ നേട്ടത്തെ ഹോള്ളിൻസ് സർവകലാശാല കാണുന്നു.

വർണവിവേചനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുലരിയുടെ സിനിമ ശ്രദ്ധേയമായിരുന്നു. ‘ഞാൻ ആദ്യം എന്റെ മാതാപിതാക്കളോട് വിദേശത്ത് പഠിക്കണമെന്നു പറഞ്ഞപ്പോൾ അവർ ചിരിക്കുകയായിരുന്നു. പണം എവിടെ എന്നവർ ചോദിച്ചു. സ്വപ്നങ്ങൾ ഉണ്ടെങ്കിൽ വഴികൾ താനേ തുറക്കുമെന്ന് ഞാൻ പറഞ്ഞു. ദാരിദ്ര്യം മറികടന്ന് ജെ.എൻ.യുവിൽ പഠിച്ച അവർ തന്നെയാണ് അതെനിക്ക് കാണിച്ചുതന്നത്. അറിവില്ലായ്മയുടെയല്ല, അറിവിന്റെ വഴികളിലാണ് സഞ്ചരിക്കേണ്ടത്’ -പുലരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKasargod NewsMalayalam NewsLatest News
News Summary - Pulari's signature for the footage of the Youth Oscar in the US
Next Story