വിദ്യാർഥിനികൾക്ക് പീഡനം: അധ്യാപകന് 15 വര്‍ഷം കഠിനതടവ്
text_fieldsകാസര്‍കോട്: സ്കൂള്‍ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യ ാപകനെ കോടതി രണ്ട് വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീര്ച്ചാല് മല്ലടുക്ക വീട്ടിലെ ബാലമുരളിയെയാണ് (32) ജില്ല അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം.
പോക്സോ നിയമപ്രകാരം അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവനുഭവിക്കണം. 2012 -13 അധ്യയനവര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ ടി.പി. സുധയാണ് കേസ് അന്വേഷിച്ചത്. പിന്നീട് എസ്.ഐ ടി.പി. ജേക്കബ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ 26 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകള്‍ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.