Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആശ്വാസെത്തക്കാളേറെ ബാധ്യതയായിത്തീർന്ന കായംകുളം താപനിലയം ഇനി ചരിത്രം

text_fields
bookmark_border
ആശ്വാസെത്തക്കാളേറെ ബാധ്യതയായിത്തീർന്ന കായംകുളം താപനിലയം ഇനി ചരിത്രം
cancel

ആറാട്ടുപുഴ (ആലപ്പുഴ): കാൽനൂറ്റാണ്ട് കേരളത്തിന് ആശ്വാസെത്തക്കാളേറെ ബാധ്യതയായിത്തീർന്ന കായംകുളം താപനിലയം അടച്ചു. നാഫ്‌ത ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിലെ പ്ലാൻറുകളിലെ അവസാനത്തെ വൈദ്യുതി ഉൽപാദനം ബുധനാഴ്ച പൂർത്തിയായി.

വർഷങ്ങളായി വൈദ്യുതി ഉൽപാദനമില്ലാതെ നോക്കുകുത്തിയായി കിടക്കുന്ന പ്ലാൻറുകൾ മാർച്ച് ഒന്നിനാണ് അവസാനമായി പ്രവർത്തിച്ചുതുടങ്ങിയത്. എൻ.ടി.പി.സിയുമായുള്ള കരാർ മാർച്ചിൽ അവസാനിക്കുന്നതിനാൽ കെ.എസ്.ഇ.ബിയുടെ നിർദേശപ്രകാരമാണ് ടാങ്കുകളിൽ ശേഷിച്ച 18,000 മെട്രിക് ടൺ നാഫ്ത കാലിയാക്കാൻ വീണ്ടും വൈദ്യുതി ഉൽപാദനം നടത്തിയത്.

36 ലക്ഷം വൈദ്യുതിയാണ് ദിേനന ഉൽപാദിപ്പിച്ചത്. മാർച്ച് 13, 14 ദിവസങ്ങളിൽ ഒഴികെ 29 ദിവസത്തെ പ്രവർത്തനത്തിലൂടെ 1.10 കോടി യൂനിറ്റ് വൈദ്യുതിയാണ് ആകെ ഉൽപാദിപ്പിച്ചത്. 17,750 മെട്രിക് ടൺ നാഫ്ത ഇതിന് ഉപയോഗപ്പെടുത്തി. 250 മെട്രിക് ടൺ മാത്രമാണ് ഉപയോഗിക്കാനാകാത്തവിധം ശേഷിക്കുന്നത്.

25 വർഷത്തെ കരാറാണ് കെ.എസ്.ഇ.ബിയുമായി ഉണ്ടായിരുന്നത്. 1999 മാര്‍ച്ച് ഒന്നുമുതല്‍ 2025 ഫെബ്രുവരി 28 വരെയായിരുന്നു കരാർ. ഈ കാലയളവിൽ വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും പ്രതിമാസം 17 കോടിയാണ് വൈദ്യുതി ബോർഡ് എൻ.ടി.പി.സിക്ക് നൽകിയിരുന്നത്. രണ്ട് വർഷമായി പ്ലാൻറ് പൂർണമായി പ്രവർത്തനരഹിതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KayamkulamThermal PowerStation
News Summary - kayamkulam Thermal Power Station is now history
Next Story