Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സമ്മേളനം...

നിയമസഭ സമ്മേളനം ഒക്ടോബർ 28 മുതൽ

text_fields
bookmark_border
നിയമസഭ സമ്മേളനം ഒക്ടോബർ 28 മുതൽ
cancel

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ 16ാം സമ്മേളനം ഒക്ടോബർ 28 മുതൽ ആരംഭിക്കും. 16 ഒാർഡിനൻസുകൾക്ക് പകരമുള്ള നി യമങ്ങൾ പരിഗണിക്കുന്നതിന് ആകെ 19 ദിവസം ചേരുന്ന സമ്മേളനം നവംബർ 21ന് സമാപിക്കും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷി കം ആഘോഷിക്കുന്നതിെൻറ ഭാഗമായി നവംബർ ഒന്നിന് പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്നും സ്പീക്കർ പി. ശ്രീരാമകൃ ഷ്ണൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കാേര്യാപദേശക സമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും സമ്മേളനമെന ്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിെൻറ ആദ്യ രണ്ട് ദിനങ്ങളിൽ നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റികളുടെ പ രിശോധനക്കായി അയക്കണമെന്ന പ്രമേയങ്ങൾ സഭ പരിഗണിക്കും. ഒക്ടോബർ 28ന് 2019ലെ ‘കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ് ങൾ സർവകലാശാല (ഭേദഗതി)’ ബില്ലും 2019ലെ ‘കേരള അംഗൻവാടി വർക്കർമാരുടെയും അംഗൻവാടി ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി)’ ബില്ലും പരിഗണിക്കും.

പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കലിനായുള്ള 2019ലെ ‘കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും)’ ബില്ലും 2019ലെ ‘കേരള പഞ്ചായത്ത് രാജ് (ഭേദഗതി)’ ബില്ലും 29ന് പരിഗണിക്കും. 2019-20 വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ സമർപ്പണം 29നും അതിന്മേലുള്ള വോെട്ടടുപ്പ് നവംബർ അഞ്ചിനും നടക്കും. നിയമനിർമാണത്തിനായി നീക്കിവെച്ച മറ്റ് ദിവസങ്ങളിൽ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുന്നതിെൻറ അടിസ്ഥാനത്തിലുള്ള ബില്ലുകൾ സഭ പരിഗണിക്കും.

നിയമസഭ ടി.വിയുടെ ഒൗപചാരിക ഉദ്ഘാടനവും ഇൗ സമ്മേളനത്തിൽ നടക്കുമെന്ന് സ്പീക്കർ പറഞ്ഞു. മാധ്യമ ഇടപെടൽ നടത്താനും നിയമസഭ നടപടിക്രമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പരിപാടികൾ നിർമിച്ച് ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുകയും ഒാൺൈലെൻ സ്ട്രീമിങ് നടത്തുകയുമാണ് ലക്ഷ്യം.

സമ്പൂർണ കടലാസ്രഹിത നിയമസഭ അഥവ ‘ഇ-നിയമസഭ’ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നു. സഭയുടെ അടുത്ത ബജറ്റ് സമ്മേളനം പുതിയ സംവിധാനത്തിൽ നടത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി രണ്ടിനും മൂന്നിനും നിയമസഭ സമുച്ചയത്തിൽ നടക്കും. പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട് ലോക കേരളസഭ സമ്മേളനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു.

ആർ.ടി.െഎ പ്രകാരമുള്ള ചോദ്യത്തിന് സഭയിൽ മറുപടി ലഭിക്കണമെന്നില്ല -സ്പീക്കർ

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നിയമസഭയിൽ ലഭിക്കണമെന്നില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പി.എസ്.സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി വിവരാവകാശ പ്രകാരം ഉത്തരം കിട്ടാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന വാർത്തസമ്മേളനത്തിലുയർന്ന ചോദ്യത്തിനായിരുന്നു സ്പീക്കറുടെ ഇൗ മറുപടി.

മുൻകാലങ്ങളിലേതുമായി താരതമ്യം ചെയ്യുേമ്പാൾ നിയമസഭയിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് വളരെ മെച്ചപ്പെട്ടു. വളരെ അപൂർവമായാണ് മറുപടി നൽകുന്നതിൽ കുറവുണ്ടാവുന്നത്. പ്രത്യേക പ്രശ്നങ്ങൾ ഉയർന്ന് വന്നാൽ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷൻമാരുമായോ മന്ത്രിമാരുമായോ സംസാരിക്കാം. പ്രത്യേക വിഷയം പ്രതിപക്ഷം ഉന്നയിച്ചാൽ പരിശോധിക്കാമെന്നും ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ് -എമ്മിൽ വ്യത്യസ്ത അഭിപ്രായം ഉള്ളതായോ ഒരു നേതാവിനെ മാറ്റണമെന്നോ ഉള്ള ആവശ്യം സ്പീക്കറുടെ മുന്നിൽ വന്നിട്ടില്ല. പാർട്ടിയിൽ പ്രശ്നങ്ങളുള്ളതായി കേൾക്കുന്നത് അല്ലാതെ സ്പീക്കറുടെ മുന്നിലില്ലെന്നും തങ്ങൾക്ക് അറിവില്ലെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala assemblymalayalam newsKerala Assembly Conference
News Summary - Kerala Assembly Conference -Kerala News
Next Story