Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടിയെയും...

ഉമ്മൻ ചാണ്ടിയെയും വക്കത്തെയും അനുസ്മരിച്ച് കേരള നിയമസഭ; ഒമ്പതാം സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
oommen chandy, vakkom purushothaman
cancel

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ എന്നിവരുടെ ചരമോപചാരത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി. ചരമോപചാര പ്രമേയം സ്പീക്കർ എ.എൻ ഷംസീർ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് കക്ഷി നേതാക്കളും അനുസ്മരിച്ച് സംസാരിച്ചു.

ആൾക്കൂട്ടത്തെ ഊർജമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ എ.എൻ ഷംസീറും കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. ഭരണാധികാരിയായി ഇരിക്കുമ്പോഴും സാധാരണക്കാരുടെ ഇടയിൽ ജീവിക്കാൻ ആഗ്രഹിച്ച ആളാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച ശേഷം മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാതെ സഭ ഇന്ന് പിരിയും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അംഗമല്ലാതെയുള്ള അര നൂറ്റാണ്ടിനിടെ ആദ്യസമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. 1970ൽ പുതുപ്പള്ളിയിൽനിന്ന് ജയിച്ച് സഭാംഗമായ അദ്ദേഹം മരണം വരെയും എം.എൽ.എ പദവി നിലനിർത്തി. സഭാസമ്മേളനത്തിൽ പലഘട്ടങ്ങളിൽ അദ്ദേഹം ദിവസങ്ങൾ മാറിനിന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടി അംഗമല്ലാത്ത സഭ അഞ്ചു പതിറ്റാണ്ടിനിടെ ഇതാദ്യം. പ്രതിപക്ഷപക്ഷത്ത് ഒന്നാംനിരയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം.

അതേസമയം, നാളെ മുതൽ 15-ാം കേരള നിയമസഭയുടെ 9-ാം സമ്മേളനം ചൂടേറിയ ചർച്ചകൾക്ക് വേദിയാകും. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സപ്ലൈകോ സ്റ്റോറുകളിലെ അവശ്യസാധനങ്ങളുടെ ക്ഷാമം, മന്ത്രി ആർ. ബിന്ദുവിനെതിരായ പ്രിൻസിപ്പൽ നിയമനത്തിലെ ഇടപെടൽ വിവാദം, തെരുവുനായ് ശല്യം, മലബാറിലെ പ്ലസ് ടു സീറ്റ് ക്ഷാമം, മുതലപ്പൊഴിയിൽ തുടർക്കഥയാകുന്ന തോണിയപകടം എന്നിങ്ങനെ പ്രശ്നങ്ങൾ അടിയന്തര പ്രമേയമായും ശ്രദ്ധക്ഷണിക്കലായും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

വലിയ വാർത്തയായിട്ടും ഒന്നിലും പ്രതികരിക്കാതെ മാറിനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നിലപാട് പറയാൻ നിർബന്ധിക്കുകയെന്ന തന്ത്രമാകും പ്രതിപക്ഷം സ്വീകരിക്കുക .ആകെ 12 ദിവസം ചേരുന്ന സഭ ആഗസ്റ്റ് 24 വരെ നീളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyKerala AssemblyVakkam Purushothaman
News Summary - Kerala Assembly in memory of Oommen Chandy and Vakkam Purushothaman; The ninth session has begun
Next Story