Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആശയക്കുഴപ്പത്തിനിടയിലും കേരള ബാങ്ക് നടപടികളുമായി സർക്കാർ

text_fields
bookmark_border
ആശയക്കുഴപ്പത്തിനിടയിലും  കേരള ബാങ്ക് നടപടികളുമായി സർക്കാർ
cancel

തിരുവനന്തപുരം: ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സർക്കാർ നിർേദശത്തോടുള്ള പ്രതിപക്ഷ എതിർപ്പിനിടെ റിസർവ് ബാങ്ക് മാർഗനിർദേശം പാലിച്ച് മുന്നോട്ട് പോകാൻ സർക്കാർ. പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ നിഷ്്ക്രിയ ആസ്തി സർക്കാർ ഏറ്റെടുത്തത് ഇതിെൻറ ഭാഗമായാണ്. 31നകം ജില്ല ബാങ്ക് പൊതുയോഗം വിളിച്ച് ലയന തീരുമാനം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിപ്പിക്കുന്നതിനുള്ള നീക്കവും തുടങ്ങി.

ലയനത്തിന് മുമ്പ് നിഷ്ക്രിയ ആസ്തി ഇല്ലാതാക്കണമെന്നത് റിസർവ് ബാങ്ക് വ്യവസ്ഥകളിലൊന്നാണ്. സംസ്ഥാന സഹകരണ ബാങ്കിലും മൂന്ന് ജില്ലബാങ്കുകളിലുമായി റബ്കോയ്ക്കുണ്ടായിരുന്ന 238.35 കോടി രൂപ ഒറ്റത്തവണ സഹായ പദ്ധതിയിലൂടെ സർക്കാർ ഏറ്റെടുത്തു. റബർമാർക്കിെൻറ 41.39, മാർക്കറ്റ്ഫെഡിെൻറ 27.01 കോടി വീതവും ഏറ്റെടുത്തു. സഹകരണ സംഘങ്ങളുടെ കോടിക്കണക്കിന് രൂപ ഏറ്റെടുക്കേണ്ടി വരും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലാത്ത മലപ്പുറം, കാസർകോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലബാങ്കുകളുടെ കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനിച്ചിട്ടില്ല.

ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ ഇൗ ബാങ്കുകളെ ഒഴിവാക്കി കേരള ബാങ്ക് രൂപവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞിരുെന്നങ്കിലും അതിന് റിസർവ് ബാങ്ക് അനുമതി നൽകാൻ സാധ്യത കുറവാണ്. ജില്ല ബാങ്ക് പൊതുയോഗങ്ങൾക്ക് ശേഷം പുതിയ സാഹചര്യം റിസർവ് ബാങ്കിനെ അറിയിക്കും. അതിന് അനുമതി ലഭിച്ചാൽ ചില ജില്ലകളിൽ ജില്ല ബാങ്കുകൾ തടരും.
ഇതിനുപുറമെ, സംസ്ഥാന സഹകരണബാങ്കിെൻറ മൂലധനം വർധിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിെൻറ ഭാഗമായി വലിയ പ്രാഥമിക സർവിസ് സഹകരണ ബാങ്കുകളിൽനിന്ന് കൂടുതൽ തുക നിക്ഷേപമായി സ്വീകരിക്കും. 1000 കോടി രൂപയെങ്കിലും ഇങ്ങനെ കണ്ടെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala bankmalayalam news
News Summary - Kerala Bank issue-Kerala news
Next Story