Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ് ചോർച്ച...

ബജറ്റ് ചോർച്ച ജീവനക്കാരനുണ്ടായ കൈപ്പിഴ; തുടർനടപടിയില്ല

text_fields
bookmark_border
ബജറ്റ് ചോർച്ച ജീവനക്കാരനുണ്ടായ കൈപ്പിഴ; തുടർനടപടിയില്ല
cancel

തിരുവനന്തപുരം: ധനമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനുണ്ടായ സാങ്കേതികപിഴവാണ് ബജറ്റ് ചോർച്ചക്ക് കാരണമെന്നും ഇക്കാര്യത്തിൽ  തുടർനടപടികൾ ആവശ്യമില്ലെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനം.  ബജറ്റ് ചോർച്ച സംബന്ധിച്ച് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സമർപ്പിച്ച റിപ്പോർട്ട് ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗം ചർച്ചചെയ്തു. 

ധനമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനുണ്ടായ സാങ്കേതികപിഴവാണ് ബജറ്റ് അവതരണത്തിനിടയിൽ അത് മാധ്യമങ്ങൾക്ക് ലഭിക്കാൻ ഇടയാക്കിയതെന്നാണ് വിജയാനന്ദിെൻറ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതിൽ ഗൂഢാലോചനയോ രേഖകളുടെ ചോർച്ചയോ  ഉണ്ടായിട്ടില്ല. ചോർച്ചയുമായി ബന്ധപ്പെട്ട് കൈയബദ്ധംപിണഞ്ഞ മാധ്യമങ്ങളുടെ ചുമതലയുള്ള ജീവനക്കാരനായ മനോജ് പുതിയവിളയെ തെൻറ ഓഫിസിൽനിന്ന് ഒഴിവാക്കിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
 
റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭയോഗം തുടർനടപടികൾ  ആവശ്യമില്ലെന്ന വിലയിരുത്തലിൽ എത്തിച്ചേർന്നെന്നാണ് ലഭിക്കുന്ന  സൂചന. ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങൾക്ക് നൽകുന്നതിന്  തയാറാക്കിവന്ന ഹൈലൈറ്റ്സ് ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കുന്നതിനിടയിൽ കമ്പ്യൂട്ടറിലെ സാങ്കേതിക പിഴവുമൂലം പുറത്തേക്ക് പോവുകയായിരുന്നു. ബജറ്റിലെ സുപ്രധാന  കാര്യങ്ങളൊന്നും ഇതിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ബജറ്റ്  പ്രസംഗത്തിലെ അവസാനഭാഗം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget
News Summary - kerala budget
Next Story