അതിവേഗ റെയിൽ കോറിഡോറിന്‍റെ അലൈൻമെൻറ് മാറ്റത്തിന് അനുമതി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ കോറിഡോറിന്‍റെ അലൈൻമെന്‍റ് മാറ്റത്തിന് മന്ത്രിസഭ അനുമതി നൽകി. കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള പ്രദേശങ്ങളിലാണ് മാറ്റം.
മാഹി ഭാഗത്ത് റെയിൽവേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന വിധത്തിലാണ് അലൈൻമെൻറിലെ മാറ്റം വരുത്തുന്നത്. പുതുച്ചേരി സര്‍ക്കാറില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന.
കാസർകോട് മുതൽ കൊച്ചുവേളി വരെ 532 കിലോമീറ്ററാണ് റെയിൽപാത. 180 കിലോമീറ്റർ വേഗത്തിൽ നാല് മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ കഴിയും. 2024ൽ നിർമാണം പൂർത്തിയാക്കുന്ന പദ്ധതിക്ക് 66,000 കോടി രൂപയാണ് ചെലവ്. കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷനാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു പുതുച്ചേരി സർക്കാറിന്‍റെ പരാതി. തുടർന്നാണ് മാഹിയിലെ ബൈപാസ് പൂർണമായി ഒഴിവാക്കി നിലവിലെ റെയിൽപാതയ്ക്കു സമാന്തരമായിത്തന്നെ വേഗപാത നിർമിക്കാൻ തീരുമാനിച്ചത്. വടകര പയ്യോളിയിലെ ബൈപാസും ഇതേ രീതിയിൽ ഒഴിവാക്കിയാണ് പുതിയ അലൈൻമെൻറ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.