Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമവായ നീക്കങ്ങൾ...

സമവായ നീക്കങ്ങൾ ഉപേക്ഷിക്കാൻ മാണി വിഭാഗം; പാർട്ടി പിളരുന്നെങ്കിൽ പിളരട്ടെയെന്ന് അന്തിമ തീരുമാനം

text_fields
bookmark_border
jose-k-mani-and-pj-joseph
cancel

കോട്ടയം: സമവായ നീക്കങ്ങൾ പൂർണമായും ഉപേക്ഷിക്കാൻ കേരള കോൺഗ്രസ് മാണി വിഭാഗത്തി െൻറ തീരുമാനം. സ്ഥാനങ്ങൾ സംബന്ധിച്ച് ജോസഫ് വിഭാഗവുമായി ഇനി ചർച്ച വേണ്ടെന്നും പാർ ട്ടി പിളരുന്നെങ്കിൽ പിളരട്ടെയെന്നും മാണിപക്ഷം അന്തിമ തീരുമാനത്തിലെത്തി. ഇതോടെ ഇ രുപക്ഷവും കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സമവായ ചർച്ചകളിൽനിന്ന് സഭ നേതൃത് വവും യു.ഡി.എഫും പിന്മാറിയ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് പി.ജെ. ജോസഫ് മുന്നോട്ടു െവച്ച സമവായ ഫോർമുലയും മാണി വിഭാഗം തള്ളി.

സി.എഫ്. തോമസ് ചെയർമാനും ജോസഫ് വർക്കി ങ് ചെയർമാനും നിയമസഭ കക്ഷിനേതാവും ജോസ് കെ.മാണി ഡെപ്യൂട്ടി ചെയർമാനുമാകട്ടെയെന ്ന നിർദേശമാണ് ജോസ് കെ.മാണി തള്ളിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും സമവായ ചർച്ച നടക്കേണ്ടത് പാർട്ടിയിലാണെന്നും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി. ഇനി ചർച്ച വേണ്ടെന്ന് മാണി വിഭാഗം പോഷക സംഘടനകളും ജില്ല പ്രസിഡൻറുമാരും സംസ്ഥാന ഭാരവാഹികളും നേതൃത്വത്തെ അറിയിച്ചു. കേരള കോൺഗ്രസിെല പ്രശ്നങ്ങളിൽ കോൺഗ്രസും യു.ഡി.എഫും കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. പിളർന്നാൽ ഇരുപക്ഷത്തെയും ഒപ്പം നിർത്താനുള്ള ചർച്ചകൾ സജീവമാണ്.

സി.എഫ്. തോമസിനെ മുന്നിൽനിർത്തി പാർട്ടി കൈപ്പിടിയിൽ ഒതുക്കാനായിരുന്നു ജോസഫിെൻറ നീക്കം. സി.എഫ്. തോമസ് ചെയർമാനാകട്ടെ എന്ന ഫോർമുല മുന്നോട്ടുെവച്ചപ്പോൾ ജോസ് കെ.മാണി പക്ഷത്തെ ഒരുവിഭാഗത്തെക്കൂടി ഒപ്പംനിർത്താനും ജോസഫിന് കഴിഞ്ഞു. എന്നാൽ, പാർട്ടി പിളർത്താനില്ലെന്ന ഉറച്ച നിലപാടിേലക്ക് സി.എഫ്. തോമസ് എത്തിയതോടെ ജോസഫ് പക്ഷം വെട്ടിലായി. സംസ്ഥാന കമ്മിറ്റി ചേരാതെ ഇനി ഒത്തുതീർപ്പിനില്ലെന്നും മാണി വിഭാഗം തുറന്നടിച്ചു.തിരുവനന്തപുരത്ത് വെള്ളിയാഴ്ച ജോസഫ് പക്ഷം വിളിച്ച അനൗപചാരിക യോഗത്തിൽനിന്ന് മാണി വിഭാഗം വിട്ടുനിന്നു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിെൻറ ആത്മവിശ്വാസത്തിലാണ് ജോസ് കെ.മാണി എന്നിരിക്കെ ബദൽ യോഗത്തിനുള്ള നീക്കങ്ങളും മാണി പക്ഷം സജീവമാക്കി.

അതിനിടെ, കെ.എം. മാണിക്ക് ശേഷം കേരള കോൺഗ്രസിനെ നയിക്കാൻ സി.എഫ്. തോമസ് വരുന്നതിൽ എതിര്‍പ്പില്ലെന്നും അദ്ദേഹം ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ജോസഫ് അറിയിച്ചു. ജോസ് കെ.മാണിയെ വൈസ് ചെയര്‍മാനാക്കുമെന്നും ജോസഫ് വെളിപ്പെടുത്തി. പാര്‍ട്ടിയിെല പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാകും. താൻ പ്രത്യേക പാർട്ടി യോഗം വിളിക്കുന്നില്ലെന്നും ജോസഫ് അറിയിച്ചു.എന്നാൽ, കടുത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് മാണി പക്ഷത്തിെൻറ തീരുമാനം. സീനിയോറിറ്റി അനുസരിച്ച് പദവികൾ പങ്കിടുന്നതിന് ജോസഫ്-മാണി വിഭാഗങ്ങൾ ഫോര്‍മുല തയാറാക്കിയിരുന്നു. പാര്‍ലമെൻററി പാര്‍ട്ടി നേതൃസ്ഥാനം ജോസഫിനും ചെയര്‍മാൻ സ്ഥാനം മാണി വിഭാഗത്തിനുമെന്നതാണ് മാണി വിഭാഗത്തിെൻറ ഒത്തുതീര്‍പ്പ് ഫോര്‍മുല. പാർട്ടി പിളർന്നാൽ സംസ്ഥാന കമ്മിറ്റി ഓഫിസുകളടക്കം കോടികൾ വിലമതിക്കുന്ന സ്ഥാവര ജംഗമസ്വത്തുക്കളും വിവാദത്തിലാകും. ജോസഫ് പക്ഷം ഇത് പിടിച്ചെടുക്കുമോയെന്ന ആശങ്ക മാണി പക്ഷത്തിന് ഇല്ലാതില്ല. കോട്ടയത്തെ പഴയ ജോസഫ് വിഭാഗം ഓഫിസ് ജോസഫ് പക്ഷം അടുത്തിടെ തുറന്നിരുന്നു.

സമവായനീക്കം പാളി; ജോസഫ്പക്ഷം യോഗം ചേർന്നു
തിരുവനന്തപുരം: ചെയർമാൻപദവിയിൽ തട്ടി കേരള കോൺഗ്രസ് മാണിഗ്രൂപ്പിൽ സമവായനീക്കം പാളിയതിനുപിന്നാലെ ജോസഫ്പക്ഷം തലസ്ഥാനത്ത് യോഗം ചേർന്നു. എന്നാൽ, ഗ്രൂപ് യോഗം ചേർന്നിട്ടില്ലെന്നും പാർട്ടിയിലെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കുന്നതിെൻറ ഭാഗമായി താൽക്കാലിക ചെയർമാൻ എന്ന നിലയിൽ പി.ജെ. ജോസഫ് എല്ലാവരുമായും ആശയവിനിമയം നടത്തുക മാത്രമാണ് ചെയ്തെതന്നും മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

പി.െജ. േജാസഫിെൻറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മോൻസ് ജോസഫിന് പുറമെ, കെ.എം. മാണിയുടെ വിശ്വസ്തരായിരുന്ന സംഘടനാചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം, മുൻ ഗവ. ചീഫ് വിപ് േതാമസ് ഉണ്ണിയാടൻ എന്നിവരും സംബന്ധിച്ചു. എന്നാൽ, മാണിപക്ഷത്ത് പഴയപോലെ സജീവമാകാതെ നിഷ്പക്ഷനിലപാട് സ്വീകരിച്ച സി.എഫ്. തോമസ് എം.എൽ.എ യോഗത്തിൽ സംബന്ധിച്ചില്ല.

പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമവായനീക്കവുമായി മുന്നോട്ടുപോകുമെന്ന് യോഗശേഷം മാധ്യമങ്ങളെ കണ്ട പി.ജെ. ജോസഫ് അറിയിച്ചു. ഇതിനായി ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ നിലപാട് തിരുത്തിക്കാൻ ശ്രമിക്കും. ന്യായമായ നിലപാടിലേക്ക് അദ്ദേഹം വരും. കാര്യങ്ങൾ ബോധ്യപ്പെടാൻ അദ്ദേഹത്തിന് സമയം വേണ്ടിവരും. ചെറിയ സമിതിയിൽ ധാരണയുണ്ടാക്കിയശേഷം സംസ്ഥാനസമിതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് തീരുമാനമെടുക്കുന്ന കെ.എം. മാണിയുടെ ശൈലി പാർട്ടി ചെയർമാനെ നിശ്ചയിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress m
News Summary - kerala congress m issue
Next Story