Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയരുമെന്ന് സൂചന 

text_fields
bookmark_border
കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയരുമെന്ന് സൂചന 
cancel

കോട്ടയം: കോൺഗ്രസ് മുഖപ്പത്രമായ വീക്ഷണം കെ.എം. മാണിക്കും കേരള കോൺഗ്രസിനും എതിരെ രൂക്ഷവിമർശം നടത്തിയ ശേഷം ആദ്യമായി ചൊവ്വാഴ്ച കോട്ടയത്ത് ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി നിർണായകമാകുമെന്ന് സൂചന. എന്നാൽ, തിടുക്കപ്പെട്ടുള്ള ഒരു തീരുമാനവും ചൊവ്വാഴ്ചത്തെ യോഗത്തിൽ ഉണ്ടാകില്ലെന്നും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സാവധാനത്തിൽ മാത്രമാകും പാർട്ടി പുതിയ നിലപാടെടുക്കുകയെന്നും കേരള കോൺഗ്രസിലെ ജോസഫ് പക്ഷത്തെ പ്രമുഖ നേതാക്കൾ അറിയിച്ചു. പാർട്ടി ഇടതു മുന്നണിയുമായി അടുക്കുന്നുവെന്ന ഉൗഹാപോഹം ശക്തമായിരിക്കെ ഇതുസംബന്ധിച്ച ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കുമെന്നും പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, ഇടതുബന്ധം യാഥാർഥ്യമാക്കാൻ പാർട്ടിയിലെ ഭിന്നത മാണിയെ അനുവദിക്കുന്നില്ലെന്നും അതിനാൽ തിരക്കിട്ടുള്ള നടപടിയൊന്നും ഉണ്ടാകിെല്ലന്നും മാണി പക്ഷക്കാരും പറയുന്നു. 

ബാര്‍കോഴ ആരോപണത്തിനു പിന്നിൽ തനിക്കെതിരെ കരുക്കൾ നീക്കിയത് കോൺഗ്രസിലെ പ്രബലവിഭാഗമാണെന്ന പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടും ചർച്ചയാകും. െഎ ഗ്രൂപ്പിലെ പ്രമുഖരാണ് പ്രതിപ്പട്ടികയിൽ. ഇവരുെട ഗൂഢാലോചനയിൽ പങ്കാളികളായായ പി.സി. ജോർജിനും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും എതിരെയും രൂക്ഷവിമർശനമുണ്ടാകുമെന്ന് നേതാക്കൾ പറയുന്നു. കേരള കോണ്‍ഗ്രസ് നിയോഗിച്ച സി.എഫ്. തോമസ് ചെയര്‍മാനായുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ െഎ ഗ്രൂപ്പിലെ ഒന്നിലധികം നേതാക്കളുടെ പങ്ക് എടുത്തുപറയുന്നുണ്ട്. 

2016 ഒക്ടോബര്‍ 31നായിരുന്നു മാണിക്കെതിരായ ബാര്‍ കോഴ ആരോപണം ഉയരുന്നത്. ഇതിനു പിന്നാലെ അദ്ദേഹത്തിെൻറ രാജിയുമുണ്ടായി. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു കെ.എം. മാണിയുടെയും ഒരു വിഭാഗം നേതാക്കളുടെയും പക്ഷം. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഇതിനിടെ പാര്‍ട്ടി നേതാക്കളടങ്ങിയ കമീഷന്‍ കൃത്യമായി യോഗം ചേരാതിരുന്നതോടെ മാണി സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സംഭവം അന്വേഷിച്ചു. ഈ റിപ്പോര്‍ട്ട് കൂടി ചേര്‍ത്താണ് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress m
News Summary - kerala congress m meeting
Next Story