Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെലവ് ചുരുക്കും,...

ചെലവ് ചുരുക്കും, നിയമനങ്ങൾക്കും നിയന്ത്രണം

text_fields
bookmark_border
ചെലവ് ചുരുക്കും, നിയമനങ്ങൾക്കും നിയന്ത്രണം
cancel

തിരുവനന്തപുരം: പ്രളയക്കെടുതി മറികടക്കാന്‍ സംസ്ഥാനം കടുത്ത സാമ്പത്തിക അച്ചടക്കത്തിേലക്ക്. ചെലവ് ചുരുക്കലിന് പുറമെ അടിയന്തര പ്രാധാന്യമില്ലാത്ത നിയമനങ്ങൾക്ക് നിയന്ത്രണവുമുണ്ടാകും. കൂടുതൽ ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളും പദ്ധതികളും വേണ്ടെന്നാണ് സർക്കാർ തീരുമാനം. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെക്കുമെന്നും നിയമനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി തോമസ് ഐസക് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

വാര്‍ഷിക പദ്ധതികളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പുനര്‍നിർമാണത്തി‍െൻറ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികള്‍ മാറ്റിവെക്കാമെന്ന് അതത് വകുപ്പ് പരിശോധിക്കണം.
സർക്കാർ വകുപ്പുകൾക്ക് വാഹനം വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവികള്‍ക്ക് മാത്രം പുതിയ കാർ വാങ്ങാം. മറ്റ് ആവശ്യങ്ങള്‍ക്ക് വാടകക്കെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

എട്ടു ജില്ലകളിലേക്ക് 92 കോടി കൂടി
തിരുവനന്തപുരം: ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിന് 92,17,80,722 രൂപ കൂടി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അനുവദിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് തുക അനുവദിച്ചത്. കൊല്ലം -35 ലക്ഷം, പത്തനംതിട്ട -8,26,43,200 രൂപ, ആലപ്പുഴ -30 കോടി, കോട്ടയം -രണ്ട് കോടി, ഇടുക്കി -50 ലക്ഷം, എറണാകുളം-41,34,84,460 രൂപ, പാലക്കാട്-ഒന്നര കോടി, മലപ്പുറം-8,21,53,062 രൂപ എന്നിങ്ങനെയാണ് തുക അനുവ
ദിച്ചത്.
ക്യാമ്പുകളിൽ വരാത്ത പ്രളയബാധിതർക്കും ദുരിതാശ്വാസ കിറ്റ് നൽകാൻ ഉത്തരവിറങ്ങി. ക്യാമ്പുകളിൽ പോകാത്ത ആയിരങ്ങൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അഭയം തേടിയിരുന്നതായും ഇവർക്കും ആശ്വാസം നൽകണമെന്നും നിയമസഭയിൽ ആവശ്യം ഉയർന്നിരുന്നു.
ഉരുൾപൊട്ടൽ, മഴക്കെടുതികളിൽപെട്ട് വീട് വിട്ട് ക്യാമ്പുകളിൽ പോകാതെ മറ്റിടങ്ങളിൽ താമസിച്ചവർക്കും കിറ്റ് നൽകാനാണ് ഉത്തരവിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newskerala floodAppointments
News Summary - Kerala Flood - Appointments may freeze - Kerala news
Next Story